'ബിന്ദാസ്‌ ബോല്‍' ഷോ മുസ്ലിങ്ങളെ അധിക്ഷേപിക്കുന്നത്; സംപ്രേക്ഷണം വിലക്കി സുപ്രീം കോടതി


ബി. ബാലഗോപാൽ / മാതൃഭൂമി ന്യൂസ്

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കു എന്തും പറയാമെന്ന് കരുതരുതെന്നും കോടതി ചൂണ്ടിക്കാട്ടി. അമേരിക്കയിലേത് പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെയില്ലെന്നും ബെഞ്ചിലെ അംഗം ആയ ജസ്റ്റിസ് കെ എം ജോസഫ് നിരീക്ഷിച്ചു.

സുപ്രീം കോടതി | ഫൊട്ടോ : റോയിട്ടേഴ്സ്

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസിലേക്ക് മുസ്ലിങ്ങള്‍ കൂടുതലായി എത്തുന്നത് യു.പി.എസ്.സി ജിഹാദ് ആണെന്ന് ആരോപിച്ച് സുദര്‍ശന്‍ ടി.വി പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്താധിഷ്ഠിത പരിപാടി ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ സംപ്രേക്ഷണം ചെയ്യുന്നത് സുപ്രീം കോടതി വിലക്കി. സുദര്‍ശന്‍ ടിവി യില്‍ സംപ്രേക്ഷണം ചെയ്യുന്ന ന്ദാസ് ബോല്‍ എന്ന ഷോ പ്രാഥമിക പരിശോധനയില്‍ മുസ്ലിം സമുദായത്തില്‍ പെട്ടവരെ അധിക്ഷേപിക്കുന്നതാണെന്നും സുപ്രീം കോടതി വിലയിരുത്തി.

രാജ്യത്തെ സുപ്രീം കോടതി എന്ന നിലയില്‍ മുസ്ലിം സമുദായത്തില്‍പെട്ടവര്‍ സിവില്‍ സര്‍വീസിലേക്ക് നുഴഞ്ഞു കയറുന്നു എന്ന് ആരെയും പറയാന്‍ അനുവദിക്കാന്‍ കഴിയില്ല എന്ന് ജസ്റ്റിസുമാരായ ഡി.വൈ. ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, കെ.എം. ജോസഫ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ സിവില്‍ സര്‍വ്വീസില്‍ എത്തുന്നത് ഗൂഢാലോചനയാണെന്ന വാദം അടിസ്ഥാനരഹിതമാണെന്ന് കോടതി വ്യക്തമാക്കി.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ പേരില്‍ മാധ്യമങ്ങള്‍ക്കു എന്തും പറയാമെന്ന് കരുതരുതെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റ് പൗരന്മാര്‍ക്ക് ഉള്ള സ്വാതന്ത്ര്യം മാത്രമേ മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ളൂ. അമേരിക്കയിലേത് പോലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യം ഇവിടെയില്ലെന്നും ബെഞ്ചിലെ അംഗമായ ജസ്റ്റിസ് കെ.എം. ജോസഫ് നിരീക്ഷിച്ചു. ദൃശ്യമാധ്യമങ്ങളുടെ സ്വാതന്ത്ര്യത്തിന്റെ പരിധി നിശ്ചയിക്കാന്‍ സമിതി രൂപീകരിക്കേണ്ടതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

ചില വാര്‍ത്താ ചാനലുകളില്‍ നടക്കുന്ന ഏകപക്ഷീയമായ ചര്‍ച്ചകളെ കോടതി വിമര്‍ശിച്ചു. ചില ചര്‍ച്ചകളില്‍ ആങ്കര്‍മാര്‍ ആണ് കൂടുതല്‍ സമയവും സംസാരിക്കുന്നത്. പാനലിസ്റ്റുകളെ സ്വതന്ത്രമായി സംസാരിക്കാന്‍ അനുവദിക്കാറില്ല. ചില അവസരങ്ങളില്‍ പാനലിസ്റ്റുകളുടെ മൈക്ക് പകുതി ഓഫ് ചെയ്യുകയാണ്. ചര്‍ച്ചകളില്‍ നിഷ്പക്ഷരായ മാധ്യമപ്രവര്‍ത്തകരെയാണ് ആവശ്യം എന്നും ജസ്റ്റിസ് ജോസഫ് അഭിപ്രായപ്പെട്ടു.

അതേസമയം മാധ്യമ സ്വാതന്ത്ര്യം അംഗീകരിച്ചും ബഹുമാനിച്ചും മാത്രമേ ജസ്റ്റിസ് കെ. എം. ജോസഫ് മുന്നോട്ട് വച്ച ആശങ്ക പരിഹരിക്കാന്‍ കഴിയുകയുള്ളു. മാധ്യമങ്ങളെ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിലെ ദുരന്തം ആയിരിക്കും എന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ചൂണ്ടിക്കാട്ടി.

പല വെബ് പോര്‍ട്ടലുകളുടെയും യഥാര്‍ത്ഥ ഉടമകള്‍ ആരാണെന്ന് പോലും വ്യക്തമല്ല. ഒരു സമാന്തര മാധ്യമം ഇവിടെ വളരുകയാണ്. ഒരു ലാപ് ടോപ്പും നെറ്റ് കണക്ഷനും ഉണ്ടെങ്കില്‍ ഒരു മാധ്യമപ്രവര്‍ത്തകന് ഈ സമാന്തര മാധ്യമ സംവിധാനത്തിലൂടെ വാര്‍ത്തകള്‍ ലക്ഷകണക്കിന് പേരില്‍ എത്തിക്കാന്‍ കഴിയും. എന്നാല്‍ ഇത്തരം മാധ്യമങ്ങളിലെ ഉള്ളടക്കം നിയന്ത്രിക്കാന്‍ ഇവിടെ സംവിധാനങ്ങളില്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.

ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയം ആയതിനാല്‍ ആണ് തങ്ങള്‍ ബിന്ദാ​സ് ബോല്‍ എന്ന ഷോ സംപ്രേക്ഷണം ചെയ്യുന്നതെന്നായിരുന്നു ചാനലിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്റെ വാദം. വിദേശ രാജ്യങ്ങളില്‍ നിന്ന് വലിയ തോതില്‍ ഉള്ള ഫണ്ടിംഗ് ഉള്‍പ്പെടുന്ന വിഷയമാണെന്നും അഭിഭാഷകന്‍ വാദിച്ചു.

Content Highlights: SC stays telecast of Sudarshan TV show

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ma baby pamplany

2 min

'മാര്‍പാപ്പ പറയുന്നത് 300 രൂപ തരുന്നവരുടെ കൂടെനില്‍ക്കാനല്ല'; തലശ്ശേരി ബിഷപ്പിനെതിരെ എം.എ. ബേബി

Mar 21, 2023


താമരശ്ശേരി ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍

1 min

സിപിഎമ്മും കോൺഗ്രസും അവഗണിച്ചു; മാർ പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി ബിഷപ്പ്, പിണറായിക്ക് വിമർശം

Mar 20, 2023


ജോസഫ് പാംപ്ലാനി

2 min

'റബ്ബറിന്റെ വില എം.വി ഗോവിന്ദനു നിസാരമായിരിക്കും,BJP കര്‍ഷകരെ സഹായിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കും'

Mar 19, 2023

Most Commented