രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ അറസ്റ്റിലായ എസ്.ഡി.പി.ഐ. പ്രവർത്തകനെ ആലപ്പുഴ ഡിെവെ.എസ്.പി. ഓഫീസിൽനിന്നു സ്റ്റേഷനിലേക്കു കൊണ്ടുപോകുന്നു
ആലപ്പുഴ: ഒ.ബി.സി. മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത എസ്.ഡി.പി.ഐ. പ്രവര്‍ത്തകനാണ് അറസ്റ്റിലായത്. തിരിച്ചറിയല്‍പരേഡ് നടത്തേണ്ടതിനാല്‍ പ്രതിയുടെ പേരോ ചിത്രമോ പോലീസ് പുറത്തുവിട്ടിട്ടില്ല. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡുചെയ്തു.
അറസ്റ്റിലായ പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് അടുത്തയാഴ്ചയോടെ പൂര്‍ത്തിയാകും. കുറ്റകൃത്യത്തില്‍ നേരിട്ടുപങ്കെടുത്ത 12 പേരില്‍ മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ട്. കേസന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ പേരുവിവരങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്ന് ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്. ജയരാജ് പറഞ്ഞു.
കേസില്‍ ഇതേവരെ 24 പേരാണു പിടിയിലായത്. ഗൂഢാലോചനയില്‍ പങ്കെടുത്ത 15 പേരെയും നേരത്തേ പിടികൂടിയിരുന്നു. ഗൂഢാലോചനയിലും കുറ്റകൃത്യത്തിലും നിര്‍ണായക പങ്കുള്ളയാളാണ് ഇപ്പോള്‍ അറസ്റ്റിലായത്.
പിടിയിലാകാനുള്ള പ്രതികളെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. ഇവര്‍ ഉടന്‍ പിടിയിലാകുമെന്നും ഡിവൈ.എസ്.പി. അറിയിച്ചു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..