
പ്രതീകാത്മക ചിത്രം | മാതൃഭൂമി
പോത്തൻകോട്: എഴുപതു വയസ്സുള്ള വയോധികയെ ഉപേക്ഷിച്ച് മകളും മരുമകനും മുങ്ങിയ സംഭവത്തിൽ പോത്തൻകോട് പോലീസ് കേസെടുത്തു. ഞാണ്ടൂർക്കോണം അരുവിക്കരകോണത്തെ വാടകവീട്ടിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ സാവിത്രിയെയാണ് നാട്ടുകാർ കണ്ടെത്തിയത്. ഇവരുടെ മകളായ രമ, മരുമകൻ ബാലു എന്നിവർക്കെതിരേ പോത്തൻകോട് പോലീസ് കേസെടുത്തു.
കഴിഞ്ഞ വർഷം ജൂലായ് മാസത്തിലാണ് ഇവർ അരുവിക്കരകോണത്തെ വാടകവീട്ടിൽ താമസത്തിനെത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് വീടൊഴിഞ്ഞ് മകളും മരുമകനും ഉടമസ്ഥന് താക്കോൽ കൊടുത്തിരുന്നു. ഞായറാഴ്ച വൈകീട്ടോടെ വീടിനകത്തുനിന്നു ഞരക്കം കേട്ട് അയൽവാസികൾ നോക്കുമ്പോഴാണ് സാവിത്രിയെ അവശനിലയിൽ കണ്ടത്.
പോത്തൻകോട് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയെങ്കിലും മകളെയും മരുമകനെയും കണ്ടെത്താനായില്ല. വയോധികയെ പോത്തൻകോട് കരുണാലയത്തിലേക്ക് പോലീസ് മാറ്റിപ്പാർപ്പിച്ചു. സംഭവത്തിൽ സാവിത്രിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..