പ്രതീകാത്മക ചിത്രം | മാതൃഭൂമി
ചാത്തന്നൂർ : ശൗചാലയത്തിൽ പോകാനെത്തിയ ഓട്ടോക്കാരന് സത്യവാങ്മൂലം കരുതാത്തതിന് 2,000 രൂപ പിഴയിട്ട് പാരിപ്പള്ളി പോലീസ്. കഴിഞ്ഞ ഞായറാഴ്ച രാവിലെ ഏഴരയോടെ പാരിപ്പള്ളി മുക്കട നീരോന്തിയിൽ കശുവണ്ടി ഫാക്ടറിക്ക് സമീപമായിരുന്നു സംഭവം. എഴിപ്പുറം സ്വദേശി ഷാജിക്കാണ് വൻ തുക പിഴ നൽകേണ്ടിവന്നത്.
പാരിപ്പള്ളി ജങ്ഷനിലെ ഓട്ടോ ഡ്രൈവറായ ഷാജി താമസസ്ഥലത്ത് കക്കൂസില്ലാത്തതിനാൽ പാരിപ്പള്ളി മാർക്കറ്റിനോടു ചേർന്ന കംഫർട്ട് സ്റ്റേഷനാണ് ഉപയോഗിച്ചിരുന്നത്. ലോക് ഡൗണിൽ ഇത് പൂട്ടിയതോടെ മുക്കടയിലെ പെട്രോൾ പമ്പിനോടു ചേർന്ന ശൗചാലയമായിരുന്നു ആശ്രയം.
രാവിലെ എഴിപ്പുറത്തുനിന്ന് മുക്കടയിലേക്ക് ഓട്ടോയിൽ വരുമ്പോഴായിരുന്നു പാരിപ്പള്ളി പോലീസ് തടഞ്ഞുനിർത്തി സത്യവാങ്മൂലം ആവശ്യപ്പെട്ടത്. യാത്രയുടെ ഉദ്ദേശ്യം പറഞ്ഞെങ്കിലും സത്യവാങ്മൂലം കരുതിയില്ലെന്ന കാരണത്താൽ വാഹനം പിടിച്ചെടുത്ത് സ്റ്റേഷനിലേക്ക് മാറ്റി. മേലുദ്യോഗസ്ഥരും ജനപ്രതിനിധികളുമടക്കം ആവശ്യപ്പെട്ടിട്ടും മൂന്നുദിവസത്തോളം ഓട്ടോ വിട്ടുകൊടുക്കാൻ എസ്.ഐ. തയ്യാറായില്ല. ഒടുവിൽ ബുധനാഴ്ച രണ്ടായിരം രൂപ പിഴ ഒടുക്കിയശേഷമാണ് വാഹനം വിട്ടുകൊടുത്തത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..