അറസ്റ്റിലായ കരാട്ടെ മാസ്റ്റർ രാജ
സേലം: തമിഴ്‌നാട്ടിലെ ആത്തൂരിനടുത്ത് ലൈംഗികചൂഷണത്തിനിരയായ പ്ലസ്ടു വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച കേസില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കരാട്ടെ മാസ്റ്റര്‍ എന്നിവര്‍ അറസ്റ്റിലായി.
ആത്തൂര്‍ സീലിയംപട്ടിയിലെ കരാട്ടെ മാസ്റ്റര്‍ രാജ (46), നടപടിയെടുക്കാതിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സ്റ്റീഫന്‍ ദേവരാജ് എന്നിവരാണ് പോക്സോ നിയമപ്രകാരം അറസ്റ്റിലായത്.
വിദ്യാര്‍ഥിനി കഴിഞ്ഞ 22-ാം തീയതി തന്റെ വീട്ടില്‍ ബ്ലേഡുകൊണ്ട് കൈയിലെ ഞരമ്പ് മുറിച്ചു. ഞരമ്പ് മുറിച്ചിട്ടും മരിച്ചില്ലെങ്കിലോയെന്ന് കരുതി കുട്ടി ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു.അലര്‍ച്ചകേട്ട് മാതാപിതാക്കള്‍ ഓടിവന്ന് രക്ഷിച്ചു. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആത്മഹത്യാ ശ്രമത്തിനുള്ള കാരണംപറയാന്‍ വിസമ്മതിച്ച കുട്ടി കൗണ്‍സലിങ്ങിനുശേഷം സംഭവം വെളിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ നാലുവര്‍ഷമായി, കുട്ടി 8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍മുതല്‍ കരാട്ടെ മാസ്റ്ററായ രാജ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ആദ്യം ലൈംഗികചൂഷണം തിരിച്ചറിയാന്‍ കഴിയാതിരുന്ന കുട്ടി പിന്നീട് ഇതേക്കുറിച്ച് ബോധവതിയായപ്പോള്‍ പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടു. എന്നാല്‍, പ്രിന്‍സിപ്പല്‍ വേണ്ട നടപടിയെടുത്തില്ലെന്ന് പറയപ്പെടുന്നു. ഇതിനാല്‍ മനംനൊന്ത് കുട്ടി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. മാതാപിതാക്കള്‍ കരുമന്തുറൈ പോലീസില്‍ പരാതിനല്‍കി. ഗ്രാമവാസികള്‍ കരാട്ടെ മാസ്റ്ററെ മര്‍ദിച്ച് പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..