Image for Representation | Mathrubhumi
മൈസൂരു: മൈസൂരുവിൽ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയ കേസിൽ രണ്ടു മലയാളികളെകൂടി മൈസൂരു പോലീസ് അറസ്റ്റുചെയ്തു. ആദ്യം അറസ്റ്റിലായ ഷമീമിന്റെ കൂട്ടാളികളും കോഴിക്കോട് സ്വദേശികളുമായ അഷ്റഫ്, ജിതിൻ എന്നിവരാണ് പിടിയിലായത്. കോഴിക്കോട് സ്വദേശിയായ ഷമീമിനെ (26) ഞായറാഴ്ചയാണ് ക്രൈംബ്രാഞ്ച് പിടികൂടിയത്. ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മറ്റു രണ്ടുപേരെയും പിടികൂടിയത്.
മൈസൂരുവിലെ കെസരയിൽ വാടകവീട്ടിലാണ് ഷമീം സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് നടത്തിയിരുന്നത്. നഗരത്തിലെ എൻ.ആർ. മൊഹല്ല, യാദവഗിരി, കുംഭാരക്കൊപ്പൽ എന്നിവിടങ്ങളിലും എക്സ്ചേഞ്ച് നടത്താൻ പ്രതികൾ വീടുകൾ വാടകയ്ക്കെടുത്തിരുന്നു.
ഇവിടെ നടത്തിയ റെയ്‌ഡിൽ 15 സിം ബോക്സുകളും 16 വൈ-ഫൈ റൂട്ടറുകളും കണ്ടെടുത്തു. മൈസൂരുവിൽവെച്ചാണ് അഷ്റഫ്, ജിതിൻ എന്നിവരെ ഷമീം പരിചയപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. അന്താരാഷ്ട്ര കോളുകൾക്കുള്ള ഉയർന്ന നിരക്ക് മറികടക്കാൻ അവയെ ലോക്കൽ കോളുകളാക്കി മാറ്റിയാണ് പ്രതികൾ എക്സ്ചേഞ്ച് നടത്തിയിരുന്നത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..