മുഹമ്മദ് സിദ്ദിഖ്
ആലുവ: ഷാർജയിൽ നിന്നെത്തിയ യുവാവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാളെ കൂടി പോലീസ് പിടികൂടി. കോഴിക്കോട് കുന്നമംഗലം മാലാകഴിയിൽ വീട്ടിൽ മുഹമ്മദ് സിദ്ദിഖി(31)നെയാണ് ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പിടികൂടിയത്. ഇതോടെ ഈ കേസിൽ പിടിയിലായവരുടെ എണ്ണം പതിനൊന്നായി.
സ്വർണ്ണക്കടത്തായിരുന്നു സംഭവത്തിന്റെ പിന്നിലെന്നാണ് അന്വേഷണത്തിൽനിന്നു പോലീസിന് ലഭിക്കുന്ന വിവരം. സംഘത്തിന് ലഭിച്ച തെറ്റായ വിവരത്തെ തുടർന്ന് ആളു മാറിയാണ് താജു തോമസ് എന്നയാളെ തട്ടിക്കൊണ്ടുപോയതെന്നാണ് അന്വഷണത്തിൽ കണ്ടെത്തിയത്.
ആലുവ ഡിവൈ.എസ്.പി. ടി.എസ്. സിനോജ്, നെടുമ്പാശ്ശേരി ഇൻസ്പെക്ടർ ടി. ശശികുമാർ, എ.എസ്.ഐ. ബാലചന്ദ്രൻ, സി.പി.ഒമാരായ സി.എ. യശാന്ത്, രശ്മി എന്നിവരും ഡാൻസാഫ് ടീമും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പിടികൂടിയ പ്രതികൾക്കെതിരെ കാപ്പ ചുമത്തുന്നതുൾപ്പടെയുള്ള നടപടി സ്വീകരിക്കുമെന്ന് എസ്.പി. കാർത്തിക്ക് പറഞ്ഞു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..