മോൻസൺ മാവുങ്കൽ
കൊച്ചി: നാഗാലാന്‍ഡിലെ ക്ഷേത്രത്തിന്റെ പേരിലും മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പ് നടത്തി. ഇറിഡിയമുള്ള താഴികക്കുടം കൈയിലുണ്ടെന്ന് പറഞ്ഞാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി ഡി.ആര്‍.ഡി.ഒ.യുടെ പേരില്‍ വ്യാജരേഖയും ചമച്ചിരുന്നു.
എന്നാല്‍, നാഗാലാന്‍ഡിലെ ക്ഷേത്രങ്ങള്‍ക്ക് കേരളത്തിന്റെ മാതൃകയിലുള്ള താഴികക്കുടങ്ങളില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ പേര് പതിപ്പിച്ച പെട്ടി മോന്‍സണ്‍ അറസ്റ്റിന് തൊട്ടുമുമ്പ് നശിപ്പിച്ചതായും അന്വേഷണത്തില്‍ തെളിഞ്ഞു.
അതിനിടെ, മോന്‍സണെതിരായ പോക്‌സോ കേസിലെ ഇര വൈദ്യപരിശോധന നടത്തിയ ഡോക്ടമാര്‍ക്കെതിരേ ഉന്നയിച്ച ആരോപണത്തില്‍ പോലീസ് ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. ഡോക്ടര്‍മാര്‍ മോന്‍സണ് വേണ്ടി തന്നെ ഭീഷണിപ്പെടുത്തിയെന്നും മുറിയില്‍ പൂട്ടിയിട്ടെന്നുമായിരുന്നു ഇരയുടെ ആരോപണം.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..