വടക്കഞ്ചേരി ടൗണിലെകടയിൽനിന്ന് മൊബൈൽഫോണുമായി കടന്നയാളുടെ സി.സി.ടി.വി. ദൃശ്യം
വടക്കഞ്ചേരി: ബധിരരുടെയും മൂകരുടെയും ക്ഷേമത്തിനായി പിരിവുചോദിച്ച് കടയിലെത്തിയ ആള് മേശപ്പുറത്ത് വെച്ചിരുന്ന മൊബൈല്‍ ഫോണുമായി കടന്നു. മൊബൈല്‍ കവറിനുള്ളില്‍ 7000 രൂപയുമുണ്ടായിരുന്നു.
വടക്കഞ്ചേരി ടൗണില്‍ ഷാ ടവറിലുളള സ്റ്റാര്‍ലെറ്റ് സ്ഥാപന ഉടമ ഇ.വൈ. ജെസ്സിയുടെ 28,000 രൂപയുടെ സ്മാര്‍ട്ട് ഫോണാണ് നഷ്ടപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
ആംഗ്യഭാഷയിലൂടെ പിരിവിനായി അപേക്ഷിക്കുകയായിരുന്നു. പണമെടുക്കാന്‍ തിരിയുന്നതിനിടെ ആള് ഫോണെടുത്ത് ഇറങ്ങി ഓടുകയായിരുന്നെന്ന് കടയുടമ പറഞ്ഞു. പിന്നാലെപ്പോയെങ്കിലും പിടികൂടാനായില്ല. ആള് കടയില്‍ വരുന്നതിന്റെയും ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ കെട്ടിടത്തില്‍ സ്ഥാപിച്ച സി.സി.ടി.വി. ക്യാമറയില്‍നിന്ന് ലഭിച്ചിട്ടുണ്ട്. ദൃശ്യങ്ങളുള്‍പ്പെടെ ഉടമ നല്കിയ പരാതിയില്‍ വടക്കഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..