Photo: Instagram & Mathrubhumi News
കൊച്ചി: മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ ഹോട്ടല്‍ 'നമ്പര്‍ 18'-ല്‍ പോലീസ് പരിശോധന പൂര്‍ത്തിയായി. ഹോട്ടലുടമയായ റോയ് വയലാട്ടുമായാണ് പോലീസ് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലെത്തി പരിശോധന നടത്തിയത്. രാവിലെ ഹാജരായ റോയിയുമായി പോലീസ് സംഘം ഹോട്ടലിലേക്ക് വരികയായിരുന്നു. രണ്ട് മണിക്കൂറോളം ഹോട്ടലിലെ പരിശോധന നീണ്ടു. എന്നാല്‍ ബുധനാഴ്ച നടത്തിയ പരിശോധനയിലും ഒരു ഡി.വി.ആര്‍. കണ്ടെടുക്കാനായിട്ടില്ലെന്നാണ് സൂചന.
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച ഒരു ഡി.വി.ആര്‍. മാത്രമാണ് റോയ് കഴിഞ്ഞദിവസം പോലീസിന് കൈമാറിയത്. ഈ ഡി.വി.ആറില്‍ ഡി.ജെ. പാര്‍ട്ടി നടന്ന ഹാളിലെ ദൃശ്യങ്ങളുണ്ടായിരുന്നില്ല. തുടര്‍ന്നാണ് രണ്ടാമത്തെ ഡി.വി.ആര്‍. ബുധനാഴ്ച ഹാജരാക്കാന്‍ പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍ ബുധനാഴ്ച പോലീസിന് മുന്നില്‍ ഹാജരായപ്പോള്‍ ഈ ഡി.വി.ആര്‍. റോയ് ഹാജരാക്കിയിട്ടില്ലെന്നാണ് നിലവിലെ വിവരം. മാത്രമല്ല, ഡി.വി.ആറിലെ ദൃശ്യങ്ങളില്‍ തിരിമറി നടത്തിയതായും സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി റോയിക്കെതിരേ കേസെടുക്കാനും സാധ്യതയുണ്ട്.
അതിനിടെ, മുന്‍ മിസ് കേരള വിജയികളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസില്‍ കുറ്റക്കാരെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്. രംഗത്തെത്തി. ഇക്കാര്യം ഉന്നയിച്ച് ഫോര്‍ട്ട് കൊച്ചിയിലെ നമ്പര്‍ 18 ഹോട്ടലിന് മുന്നില്‍ എ.ഐ.വൈ.എഫ്. പ്രതിഷേധവും സംഘടിപ്പിച്ചു. റോയ് വയലാട്ടുമായി പോലീസ് സംഘം ഹോട്ടലില്‍നിന്ന് മടങ്ങുന്നതിനിടെയാണ് പത്തോളംവരുന്ന എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തിയത്. തുടര്‍ന്ന് പോലീസുമായി നേരിയ ഉന്തും തള്ളും ഉണ്ടായി.
Content Highlights: miss kerala winners accident death case police conducted search in hotel aiyf protest


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..