അബ്ദുൽ ജാഫർ, ജഫീർ ഹുസൈൻ, മുഹമ്മദ് നൂഹ്, സഹായദാസൻ
നാഗര്‍കോവില്‍: വിശപ്പകറ്റാന്‍ അയല്‍വീടുകളില്‍ സഹായം ചോദിച്ചെത്തിയ എട്ടുവയസ്സുകാരിയെ നിരന്തരപീഡനത്തിനിരയാക്കിയ കേസില്‍ രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ആറുപേര്‍ അറസ്റ്റില്‍.
തേങ്ങാപ്പട്ടണം സ്വദേശികളായ മുഹമ്മദ് നൂഹ് (75), സഹായദാസന്‍ (52), ജഫീര്‍ ഹുസൈന്‍ (53), അബ്ദുല്‍ ജാഫര്‍ (68) എന്നിവരും 14 വയസ്സുള്ള രണ്ട് വിദ്യാര്‍ഥികളുമാണ് അറസ്റ്റിലായത്.
നാഗര്‍കോവിലില്‍ കോഴിക്കടയിലെ തൊഴിലാളിയായ അച്ഛനും മാനസികവെല്ലുവിളി നേരിടുന്ന അമ്മയ്ക്കുമൊപ്പം തേങ്ങാപ്പട്ടണത്തെ വാടകവീട്ടിലാണ് കുട്ടി താമസിക്കുന്നത്. ലോക്ഡൗണില്‍ അച്ഛന് തൊഴില്‍ നഷ്ടപ്പെട്ടതോടെ കുടുംബം വരുമാനവുമില്ലാതെ ദാരിദ്ര്യത്തിലായി. ഈ സാഹചര്യത്തില്‍ അയല്‍പക്കത്തെ വീടുകളിലെത്തിയ ബാലികയെ പ്രതികള്‍ സഹായങ്ങള്‍ നല്‍കി ലൈംഗികചൂഷണം നടത്തുകയായിരുന്നു.
ചിലര്‍ തന്നെ ശാരീരികമായി വേദനിപ്പിക്കുന്നതായി രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് കുട്ടി അച്ഛനോട് പറഞ്ഞു. തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് കുട്ടിയെ നിരന്തരം ഉപദ്രവിച്ചിരുന്നതായി മനസ്സിലായത്.
ജില്ലാ എസ്.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കുളച്ചല്‍ വനിതാ പോലീസും എ.ഡി.എ.എസ്.പി.യുടെ നേതൃത്വത്തിലും അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളായ കുട്ടികളെ തിരുനെല്‍വേലി ജുവനൈല്‍ ഹോമിലാക്കി.
Content Highlights: minor girl raped in nagarcoil, six arrested
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..