സുമലത, സെൽവമുത്തു
അമ്പൂരി: കണ്ടംതിട്ടയില്‍ വീടിനുള്ളില്‍ ഗൃഹനാഥനെ കഴുത്തറത്തു കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മാനസികവെല്ലുവിളി നേരിടുന്ന ഭാര്യയെ നെയ്യാര്‍ഡാം പോലീസ് അറസ്റ്റുചെയ്തു. കണ്ടംതിട്ട ജിപിന്‍ ഭവനില്‍ സെല്‍വമുത്തു(52)വാണ് മരിച്ചത്. ഭാര്യ സുമലത(42)യാണ് അറസ്റ്റിലായത്.
കുടുംബപ്രശ്നത്താലുള്ള മനോവിഷമമാണ് കൊലപാതകത്തിനു കാരണമെന്നാണ് വീട്ടമ്മയുടെ മൊഴിയെന്ന് പോലീസ് പറഞ്ഞു. സെല്‍വമുത്തുവും ഭാര്യയും ഓട്ടിസം ബാധിച്ച 14-കാരനായ രണ്ടാമത്തെ മകനും നാലു വയസ്സുകാരനായ മൂന്നാമത്തെ മകനും ഒരു മുറിയിലാണ് കിടന്നത്.
അര്‍ദ്ധരാത്രിയോടെ ഭര്‍ത്താവും മക്കളും നല്ല ഉറക്കമായതോടെ ഉലക്കകൊണ്ട് സുമലത സെല്‍വമുത്തുവിന്റെ തലയ്ക്കടിച്ചു. സെല്‍വമുത്തുവിന്റെ ബോധം നഷ്ടപ്പെട്ടു. പിന്നീട് കട്ടിലിനടിയില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കഴുത്തറത്തതായാണ് പോലീസ് പറയുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..