നിധിൻ പരമേശ്വരൻ
കിളിമാനൂര്‍: സ്‌കൂള്‍വിദ്യാര്‍ഥിനികളുടെ മുന്നില്‍ നഗ്‌നതാപ്രദര്‍ശനം നടത്തുന്നത് പതിവാക്കിയയാളെ അറസ്റ്റുചെയ്തു. നെടുമങ്ങാട്, പഴകുറ്റി, കൊല്ലംകാവ്, നിമിഷം വീട്ടില്‍ നിധിന്‍ പരമേശ്വരന്‍ (28)ആണ് പിടിയിലായത്. ബൈക്കിലെത്തിയ ഇയാള്‍ വഴി ചോദിക്കാനെന്ന വ്യാജേന അടുത്ത് നിര്‍ത്തിയാണ് കുട്ടികളോട് മോശമായി പെരുമാറിയത്.
ഒക്ടോബര്‍ 26, നവംബര്‍ 1 എന്നീ ദിവസങ്ങളില്‍ കാരേറ്റ് വാമനപുരം ദേവസ്വം ബോര്‍ഡ് സ്‌കൂളിനു സമീപത്താണ് സംഭവം നടന്നത്. തുടര്‍ന്ന് വിദ്യാലയങ്ങള്‍ക്കു മുന്നില്‍ മഫ്തിയില്‍ നിന്ന് പോലീസുകാര്‍ നിരീക്ഷണം നടത്തിയിരുന്നു. ചൊവ്വാഴ്ച കാരേറ്റ് ദേവസ്വം ബോര്‍ഡ് സ്‌കൂളിനു സമീപത്തുനിന്നാണ് പ്രതി മഫ്തിയിലുണ്ടായിരുന്ന കിളിമാനൂര്‍ പോലീസിന്റെ പിടിയിലായത്.
കിളിമാനൂര്‍ എസ്.എച്ച്.ഒ. എസ്.സനൂജ്, എസ്.ഐ. വിജിത്ത് കെ.നായര്‍, സീനിയര്‍ സി.പി.ഒ. റിയാസ്, സി.പി.ഒ.മാരായ കിരണ്‍, സോജു, രജിത് രാജ്, റിയാസ് എന്നിവരടങ്ങിയ സംഘം അറസ്റ്റുചെയ്ത പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..