
ബിബിൻ
അടിമാലി: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബിബി(32)നെയാണ് അടിമാലി എസ്.ഐ. അബ്ദുള്‍ കനിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശല്യം ചെയ്യുന്നു. ഈ മാസം 12-ന് ഇയാളുടെ കഴുത്തില്‍ കിടന്ന കൊന്തമാല ഊരി പെണ്‍കുട്ടിയുടെ കഴുത്തില്‍ അണിയാന്‍ ശ്രമിച്ചിരുന്നു.
വെള്ളിയാഴ്ച വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തി കൈയില്‍ കയറി പിടിച്ചു. കുട്ടി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി വിവരം അധ്യാപികയെ അറിയിച്ചു. അധ്യാപകര്‍ ചൈല്‍ഡ് ലൈനില്‍ വിവരം പറഞ്ഞു. തുടര്‍ന്ന് പോലീസ് എത്തി യുവാവിനെ പിടികൂടി.
ഇയാള്‍ക്കെതിരേ പോക്‌സോ നിയമപ്രകാരം കേസെടുത്തു. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..