ലോക്ഡൗൺ ലംഘിച്ച് അനാവശ്യമായി പുറത്തിറങ്ങിയതിന് തൃക്കാക്കര പോലീസ് പിടികൂടിയ ഇരുചക്ര വാഹനങ്ങൾ സ്റ്റേഷന് മുന്നിൽ നിർത്തിയിട്ടിരിക്കുന്നു
കാക്കനാട്: ലോക്ഡൗണിൽ ഓരോരോ കാരണങ്ങൾ കണ്ടെത്തി ആളുകൾ പുറത്തിറങ്ങാൻ തുടങ്ങിയതോടെ അവരെ 'പൂട്ടി' പോലീസ്. ഇല്ലാത്ത കാരണങ്ങളുണ്ടാക്കി പുറത്തിറങ്ങിയവരുടെയെല്ലാം വാഹനങ്ങൾ പോലീസ് പിടിച്ചെടുത്തു.
'ആശുപത്രിയിലേക്ക്' എന്നു പറഞ്ഞ് എത്തിയ യുവാക്കളെ പരിശോധിച്ചപ്പോൾ ബൈക്കിൽ നിന്ന് ലഭിച്ചത് ചൂണ്ട. പുഴയിൽ ചൂണ്ടയിടാൻ പോകുന്നതിന് സുഹൃത്തുക്കൾ കണ്ടെത്തിയ വഴിയായിരുന്നു 'ആശുപത്രിക്കേസ്'.
ബന്ധുവീട്ടിലേക്ക് പോകുന്ന കുടുംബവും പറഞ്ഞത് 'ആശുപത്രിയിലേക്ക്' എന്നുതന്നെ. ബോധിപ്പിക്കാൻ പഴയ മരുന്നു കുറിപ്പടിയുമായി വരുന്നവരും ഒട്ടേറെയുണ്ടെന്ന് പോലീസ്.
50-ഓളം ഇരുചക്ര വാഹനങ്ങളാണ് ഇപ്പോൾ സ്റ്റേഷനിലുള്ളത്. ഇനി ലോക്ഡൗൺ കഴിഞ്ഞ ശേഷമേ വാഹനം വിട്ടുകൊടുക്കൂ എന്ന് തൃക്കാക്കര സി.ഐ കെ. ധനപാലൻ പറഞ്ഞു.കാക്കനാട് ജങ്ഷൻ, ഐ.എം.ജി. ജങ്ഷൻ, ഓലിമുകൾ ജങ്ഷൻ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പോലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്. കൂടാതെ, ഇൻഫോപാർക്ക് സ്റ്റേഷനിലെ പോലീസ് സ്മാർട്ട് സിറ്റി പ്രദേശത്തും പരിശോധിക്കുന്നുണ്ട്. പോലീസ് പരിശോധനയ്ക്ക് സഹായിക്കാൻ വൊളന്റിയർമാരുമുണ്ട്.
Content Highlights: lockdown police inspection in eranakulam
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..