തീവണ്ടിയില്‍ മദ്യക്കടത്ത് തുടരുന്നു; ഈ മാസം മാത്രം പിടിച്ചത് ആയിരത്തോളം ലിറ്റര്‍ മദ്യം


1 min read
Read later
Print
Share

നേത്രാവതി എക്‌സ്‌പ്രസിൽ ഞായറാഴ്ച ആർ.പി.എഫ്. സ്‌ക്വാഡ് പിടിച്ച മദ്യം

കണ്ണൂർ: ലോക്ഡൗണിൽ മദ്യഷാപ്പുകൾ അടച്ച കേരളത്തിലേക്ക് തീവണ്ടി വഴി മദ്യകടത്ത്. മേയിൽ മാത്രം ആയിരത്തോളം ലിറ്റർ മദ്യം റെയിൽവേ സുരക്ഷാസേന പിടിച്ചു. റോഡ് മാർഗം കോവിഡ് പരിശോധനയും രജിസ്ട്രേഷനും കടുപ്പിച്ചതോടെയാണ് തീവണ്ടിവഴിയുള്ള കടത്ത് ഏറിയത്.

നിലവിൽ നേത്രാവതി, മംഗള തീവണ്ടികളാണ് കൊങ്കണിലൂടെ അതിർത്തി കടന്നെത്തുന്നത്. ഈ വണ്ടികളിൽനിന്ന് പിടിച്ചതിൽ കൂടുതലും ഗോവൻ നിർമിത വിദേശമദ്യമാണ്. സ്ലീപ്പർ, എ.സി. കോച്ചുകളിൽ സീറ്റിനടിയിലും കക്കൂസിലും ഒളിച്ചുവെച്ചാണ് കടത്തുന്നത്. പോലീസിന്റെ കണ്ണിൽ പെട്ടില്ലെങ്കിൽ ദൂരെ മാറിയിരിക്കുന്ന യാത്രക്കാരൻ മദ്യബാഗ് സുരക്ഷിതമായി സ്റ്റേഷനിൽ ഇറക്കും. 350 രൂപയുടെ കുപ്പി 1200 രൂപയ്ക്ക് വിൽക്കും. പറഞ്ഞുറപ്പിക്കുന്നതിനാൽ അഞ്ചുമിനിറ്റിനുള്ളിൽ കച്ചവടം തീരും.

ഒരാഴ്ചയ്ക്കുള്ളിൽ കണ്ണൂർ, വടകര, തലശ്ശേരി ഭാഗത്തെ പരിശോധനയിൽ തീവണ്ടിയിൽനിന്ന് 500-ഓളം കുപ്പി മദ്യം പിടിച്ചിരുന്നു.

ഞായറാഴ്ച നേത്രാവതി എക്സപ്രസിൽനിന്ന് 75 കുപ്പി ഗോവൻ നിർമിത വിദേശമദ്യം പിടിച്ചു. ആർ.പി.എഫ്. എ.എസ്.ഐ.മാരായ കെ. സാജു, ശ്രീലേഷ്, കോൺസ്റ്റബിൾമാരായ പി.പി. അബ്ദുൾ സത്താർ, ഒ.കെ. അജീഷ്, സുനിൽ എന്നിവരടങ്ങിയസംഘം ഇത് തലശ്ശേരിയിൽ കൈമാറി.

ഞായറാഴ്ച പുലർച്ചെ കാസർകോട്ടുവെച്ച് മംഗള എക്സ്പ്രസിൽനിന്ന് 34 കുപ്പി മദ്യവും ശനിയാഴ്ച വടകരയിൽവെച്ച് മംഗള എക്സ്പ്രസിൽനിന്ന് 124 കുപ്പി മദ്യവും പിടിച്ചു. രണ്ടുദിവസം മുമ്പ് കണ്ണൂരിൽനിന്ന് 101 കുപ്പിയാണ് പിടിച്ചത്.

മേയ് മാസത്തിൽ മാത്രം 634 കുപ്പി മദ്യം പിടിച്ചു. 220 ലിറ്ററിലധികം വരും ഇത്. 20, 21 തീയതികളിൽ 200 കുപ്പി പിടിച്ചു. ആർ.പി.എഫ്. ഇൻസ്പെക്ടർ മനോജ്കുമാർ, എസ്.ഐ. എൻ.കെ. ശശി, എ.എസ്.ഐ. ഷാജു തോമസ് എന്നിവരടങ്ങിയ സഘമാണ് പിടിച്ചത്.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
infant death

1 min

നഴ്‌സിങ് ഹോമിലെ 17 വയസ്സുള്ള തൂപ്പുകാരി കുത്തിവെപ്പ് മാറി നല്‍കി; രണ്ടു വയസ്സുകാരന്‍ മരിച്ചു

Jan 21, 2022


kuttippuram woman death

1 min

അലര്‍ജിക്ക് കുത്തിവെപ്പ് എടുത്തു, ശ്വാസതടസ്സം; ബോധരഹിതയായി ചികിത്സയിലായിരുന്ന യുവതി മരിച്ചു; പരാതി

Nov 28, 2021


elathur train incident

4 min

ട്രെയിന്‍ നമ്പര്‍ 16307, കേരളം നടുങ്ങിയ തീവെപ്പ്; നീങ്ങാതെ ദുരൂഹത; സംഭവം ഇങ്ങനെ

Apr 3, 2023


Most Commented