സാമൂഹികമാധ്യമങ്ങളിലെ ചില ഗ്രൂപ്പുകളുടെ സ്ക്രീൻഷോട്ടുകൾ(ഇടത്ത്) പ്രതീകാത്മകചിത്രം(വലത്ത്)
കറുകച്ചാല്‍(കോട്ടയം): പങ്കാളികളെ ലൈംഗികബന്ധത്തിന് കൈമാറിയ സംഭവത്തില്‍ തുടരന്വേഷണം പ്രതിസന്ധിയില്‍. അതേസമയം, യുവതിയെ ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയില്‍ പോലീസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.
14 നവമാധ്യമ കൂട്ടായ്മകള്‍ കണ്ടെത്തിയെങ്കിലും കൂടുതല്‍ ആളുകള്‍ പരാതിയുമായി വരാത്തതാണ് അന്വേഷണം പ്രതിസന്ധിയിലാക്കുന്നത്. യുവതിയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍, ഒട്ടേറെ പങ്കാളികളുള്ള സമൂഹമാധ്യമകൂട്ടായ്മകള്‍ തിരിച്ചറിഞ്ഞു. ഇത് സംബന്ധിച്ച് നിരീക്ഷണം ഉണ്ടെങ്കിലും ആരും പുതിയ പരാതി നല്‍കിയിട്ടില്ല. പങ്കാളിയെ കൈമാറാന്‍ വന്‍ റാക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും നിരവധിപേരെ ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തിന് ഇരയാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
യുവതിയുടെ ഭര്‍ത്താവിന്റെ ലാപ്ടോപ്പ്, മൊബൈല്‍ഫോണ്‍ എന്നിവ പരിശോധിച്ചപ്പോള്‍ ഇത് വ്യക്തമാക്കുന്ന വീഡിയോദൃശ്യങ്ങളും ചിത്രങ്ങളും ലഭിച്ചിരുന്നു. കേസില്‍ ആറ് പ്രതികളെ പോലീസ് പിടികൂടിയിരുന്നു. മൂന്നുപേരേക്കൂടി കണ്ടെത്താനുണ്ട്. ഇതില്‍ കൊല്ലം സ്വദേശിയായ യുവാവാണ് വിദേശത്തേക്കുകടന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..