ഷാജി പീറ്ററിന്റെ മൃതദേഹം കുഴിച്ചിട്ടിരിക്കുന്ന സ്ഥലം പ്രതിയും ഷാജിയുടെ സഹോദരനുമായ സജിൻ പോലീസിന് കാട്ടിക്കൊടുത്തപ്പോൾ
കൊല്ലം: അഞ്ചലിനടുത്ത് പഴയേരൂർ തോട്ടംമുക്കിൽ അമ്മയും സഹോദരനും ചേർന്ന് രണ്ടരവർഷംമുൻപ് കൊന്നുകുഴിച്ചുമൂടിയ യുവാവിന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. പള്ളിമേലതിൽ ഷാജി പീറ്ററിന്റേതെന്നു കരുതുന്ന മൃതദേഹാവശിഷ്ടങ്ങളാണ് ബുധനാഴ്ച വീടിനടുത്തുനിന്ന് കണ്ടെത്തിയത്.
ഷാജിയുടെ സഹോദരൻ സജിനും അമ്മ പൊന്നമ്മയും ഏരൂർ പോലീസിന്റെ കസ്റ്റഡിയിലായിരുന്നു. രാവിലെ ഇവരെ തോട്ടംമുക്കിലെ പള്ളിമേലതിൽ വീട്ടിലെത്തിച്ചു. കിണറിനുതാഴെയാണ് മൃതദേഹം കുഴിച്ചിട്ടതെന്ന് സജിൻ പോലീസിനെ അറിയിച്ചു. ഇവിടം കിണർ കുഴിച്ചപ്പോൾ എടുത്ത മണ്ണിട്ട് നിരപ്പാക്കിയിരുന്നു. രണ്ടടിയോളം മണ്ണ് മാറ്റിയപ്പോൾ ഈഭാഗം കോൺക്രീറ്റ് ചെയ്തിരുന്നതായി കണ്ടെത്തി. കോൺക്രീറ്റ് മാറ്റിയശേഷം വീണ്ടും ആഴത്തിൽ കുഴിച്ചപ്പോഴാണ് എല്ലിന്റെ അവശിഷ്ടങ്ങളും ചെരിപ്പും കണ്ടത്. പിന്നീട് ചാക്കിൽക്കെട്ടിയനിലയിൽ മൃതദേഹാവശിഷ്ടങ്ങൾ പൂർണമായും കണ്ടെടുത്തു. പൊന്നമ്മയെയും സജിനെയും പുനലൂർ കോടതി റിമാൻഡ് ചെയ്തു. എ.എസ്.പി. ഇ.എസ്.ബിജുമോൻ, പുനലൂർ ഡിവൈ.എസ്.പി. സന്തോഷ് എം.എസ്., ഏരൂർ സി.ഐ. എസ്.ശ്രീജിത്ത്, തഹസിൽദാർ ടി.വിനോദ് രാജ് എന്നിവരുടെ നേതൃത്വത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്തത്.
ഫോറൻസിക് വിദഗ്ധർ തെളിവുകൾ ശേഖരിച്ചു. മൃതദേഹാവശിഷ്ടങ്ങൾ വിശദപരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..