ഷമീർ
കാക്കനാട്: ഇന്‍ഫോ പാര്‍ക്കിനു സമീപം യുവതിയെ മയക്കുമരുന്ന് നല്‍കി കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മൂന്നാം പ്രതി, പള്ളുരുത്തി ചിറയ്ക്കല്‍ പാലത്തിനു സമീപം വാട്ടര്‍ ലാന്‍ഡ് റോഡില്‍ താമസിക്കുന്ന ഷമീര്‍ (46) ആണ് പിടിയിലായത്.
കൊച്ചിയില്‍ ഫോട്ടോ ഷൂട്ടിനെത്തിയ യുവതിയാണ് ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ പീഡനത്തിന് ഇരയായത്. ഇടച്ചിറയിലെ ലോഡ്ജില്‍ വെച്ച് മദ്യത്തിലും പാനീയങ്ങളിലും മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി ഒന്നാം പ്രതി അജ്മല്‍, രണ്ടാം പ്രതി സലിന്‍ കുമാര്‍, ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് കേസ്. ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചു.
ലോഡ്ജ് നടത്തിപ്പുകാരിയായ തമിഴ്നാട് സ്വദേശിനി ക്രിസ്റ്റീന ഇതിന് ഒത്താശ ചെയ്തു കൊടുത്തതായി പോലീസ് കണ്ടെത്തി. ഇവരെ ഇനിയും പിടികൂടാനായിട്ടില്ല. അജ്മല്‍, സലിന്‍ കുമാര്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..