പ്രതീകാത്മക ചിത്രം
കട്ടപ്പന: ബൈക്കിലെത്തിയവർ ആക്രമിച്ചെന്ന യുവാവിന്റെ പരാതി അന്വേഷിക്കാൻ എത്തിയ പോലീസ് കണ്ടത് പരാതിക്കാരന്റെ വീട്ടിലെ വ്യാജവാറ്റ്.
ഇതോടെ വാദിയായ കട്ടപ്പന പുഞ്ചിരിക്കവല കോട്ടയത്തുപറമ്പിൽ അനീഷ് ശിവൻ നിമിഷനേരംകൊണ്ട് പ്രതിയായി. വ്യാഴാഴ്ച വൈകീട്ടാണ് തലയ്ക്ക് മുറിവേറ്റ നിലയിൽ അനീഷ് അയൽവാസിയുടെ വീട്ടിൽ എത്തിയത്.
ബൈക്കിൽ എത്തിയവർ വടിക്ക് അടിച്ച് പരിക്കേൽപ്പിച്ചെന്നാണ് പറഞ്ഞത്. വിവരം പോലീസിൽ അറിയിച്ചശേഷം അനീഷിനെ അയൽക്കാരൻ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്തെത്തിയ പോലീസ് അനീഷിന്റെ വീട്ടിൽ പരിശോധന നടത്തിയപ്പോഴാണ് വാറ്റുകേന്ദ്രം കണ്ടത്. 50 ലിറ്റർ കോടയും പിടികൂടി. കോടയും വാറ്റുപകരണങ്ങളും കസ്റ്റഡിയിൽ എടുത്ത ഉദ്യോഗസ്ഥർ ആശുപത്രിയിൽ എത്തിയപ്പോഴേക്കും പ്രാഥമിക ചികിത്സ തേടി അനീഷ് മടങ്ങിയിരുന്നു.
വീണുണ്ടായ പരിക്കാണ് അനീഷിന്റെ തലയിലുള്ളതെന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് പോലീസ് വ്യക്തമാക്കി. അക്രമം ഉണ്ടായിട്ടില്ലെന്നാണ് പോലീസിന്റെയും വിലയിരുത്തൽ. ചാരായം വാറ്റിയതിന് അനീഷിനെതിരേ പോലീസ് കേസ് എടുത്തിട്ടുണ്ട്.
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..