ഇസഹാക്ക്
കൊണ്ടോട്ടി: കഴിഞ്ഞ 22-ന് കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കവര്‍ച്ച ചെയ്ത സംഘത്തിലെ സൂത്രധാരനും മുഖ്യ പ്രതിയുമായ താനൂര്‍ സ്വദേശി ഇസഹാക്ക് (30) അറസ്റ്റില്‍. തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍നിന്നാണ് ഇയാളെ പിടികൂടിയത്.
കോട്ടയ്ക്കലില്‍ രണ്ടു വര്‍ഷം മുന്‍പ് ഓട്ടോയില്‍ കടത്തിയ മൂന്നു കോടിയുടെ കുഴല്‍പ്പണം കവര്‍ച്ച ചെയ്തതും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് മംഗലാപുരം സ്വദേശിയെ തട്ടിക്കൊണ്ടുപോയി പ്രകൃതിവിരുദ്ധപീഡനത്തിന് ഇരയാക്കിയശേഷം കവര്‍ച്ച നടത്തിയതുള്‍പ്പെടെയുള്ള കേസുകളിലെ പ്രതിയാണ് ഇയാള്‍.
ഇതോടെ കേസുമായി ബന്ധപ്പെട്ട് 16 പേര്‍ അറസ്റ്റിലായി. ഇവര്‍ കവര്‍ച്ചയ്‌ക്കെത്തിയ മൂന്നു ആഡംബര വാഹനങ്ങളും പിടിച്ചെടുത്തു. മുഴുവന്‍ പ്രതികളെയും മൂന്നു ദിവസത്തിനുള്ളിലാണ് പിടികൂടിയത്. കൊണ്ടോട്ടി ഡിവൈ.എസ്.പി. അഷറഫിന്റെ നേതൃത്വത്തില്‍ കരിപ്പൂര്‍ ഇന്‍സ്പെക്ടര്‍ ഷിബു, കൊണ്ടോട്ടി ഇന്‍സ്പെക്ടര്‍ പ്രമോദ്, താനൂര്‍ എസ്.ഐ. ശ്രീജിത്ത്, തുടങ്ങിയവരാണ് പ്രതിയെ പിടികൂടിയത്.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..