പ്രതീകാത്മക ചിത്രം | ഫോട്ടോ: സി.ആർ.ഗിരീഷ് കുമാർ|മാതൃഭൂമി
പാങ്ങോട്: വ്യാപാരിയുടെ പുരയിടത്തിൽനിന്ന് നൂറോളം ചക്കകൾ മോഷ്ടിച്ചു. പാങ്ങോട്ടെ വ്യാപാരി നജീബിന്റെ പുരയിടത്തിൽ നിന്നാണ് ചക്കകൾ നഷ്ടപ്പെട്ടത്.
ഇദ്ദേഹത്തിന്റെ പഴവൂർകോണം കിളിത്തട്ടിലുള്ള പുരയിടത്തിലെത്തിയ തട്ടിപ്പുകാർ ഉടമസ്ഥൻ പറഞ്ഞിട്ടാണ് എത്തിയതെന്ന് റബ്ബർ ടാപ്പിങ് തൊഴിലാളിയെ അറിയിച്ചു. തുടർന്ന് ചക്ക അടർത്തിത്തുടങ്ങി. ഒടുവിൽ കുറച്ച് രൂപയും നൽകി. പൈസ നൽകിയതിനാൽ ടാപ്പിങ് തൊഴിലാളിക്ക് വിശ്വാസവുമായി. വൈകുന്നേരം പണം നൽകാൻ ഉടമയുടെ പാങ്ങോടുള്ള വീട്ടിലെത്തിയപ്പോഴാണ് സംഭവം തട്ടിപ്പാണെന്ന് മനസ്സിലായത്.
സംഭവവുമായി ബന്ധപ്പെട്ട് പ്രദേശത്തെ സി.സി. ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചുവരുകയാണെന്നും പാങ്ങോട് പോലീസിൽ പരാതി നൽകുമെന്നും വ്യാപാരി അറിയിച്ചു.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..