ആളൂർ കണ്ണിക്കരയിൽ വീടിനു പുറകിൽ ചാരായം വാറ്റിയിരുന്നത് പോലീസ് പരിശോധിക്കുന്നു
ആളൂർ: കണ്ണിക്കരയിൽ വീടിന് പുറകിൽ പതിവായി ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നത് പോലീസെത്തി പിടികൂടി. 200 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. വാറ്റിക്കൊണ്ടിരുന്ന വീട്ടുടമ പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.
ചാതേലിൽ ജോജുവിന്റെ വീടിന് പുറകിലാണ് വൻതോതിൽ ചാരായം വാറ്റാനുള്ള സജ്ജീകരണം ഒരുക്കിയിരുന്നത്.
ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.ആർ. രാജേഷിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് രാത്രിയിൽ ആളൂർ പോലീസ് പരിശോധിച്ചത്. കാടുപിടിച്ച പറമ്പിൽ വാഷ് കലക്കിവെച്ചിരുന്നു. വാട്സാപ്പിൽ ഓർഡർ എടുത്തശേഷം വീടിന് പുറകിൽ വാറ്റിയാണ് വിൽപ്പന നടത്തിയിരുന്നത്.
അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ആളൂർ എസ്.ഐ. രഞ്ജിത്തിന്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ രഘു, പ്രദീപ്, സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻമാരായ ഫൈസൽ കോറോത്ത്, കെ.എസ്. ശ്രീജിത്ത്, റിസൺ, പോലീസുദ്യോഗസ്ഥരായ അനീഷ്, അരുൺ, മുരളി, ജോബി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..