Photo: facebook.com/LakewoodPDCO
കൊളറാഡോ(യുഎസ്): തിങ്കളാഴ്ച വൈകീട്ട് ഡല്‍വയില്‍ അഞ്ചുപേരെ കൊലപ്പെടുത്തിയ പ്രതിയെ വെടിവെച്ചു കീഴ്‌പ്പെടുത്തിയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനപ്രവാഹം. ലേക്ക് വുഡിലെ പോലീസ് ഉദ്യോഗസ്ഥയായ ആഷ്‌ലി ഫെറിസാ(28)ണ് ഉദരത്തില്‍ വെടിയേറ്റിട്ടും കൊലയാളിയെ സാഹസികമായി കീഴടക്കിയത്.
കഴിഞ്ഞദിവസമാണ് സംഭവത്തിന്റെ വിശദാംശങ്ങള്‍ പോലീസ് പുറത്തുവിട്ടത്. വിവിധയിടങ്ങളിലായി നാലുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍ ക്ലാര്‍ക്കായ സാറസ്റ്രിക്കിനെ (28) വെടിവെച്ചു രക്ഷപ്പെടാന്‍ ശ്രമിച്ച ലിന്‍ഡന്‍ മെക്ക്‌ലിങ്കോഡി(47)നെയാണ് ആഷ്‌ലി ധീരമായി നേരിട്ടത്. രക്ഷപ്പെടാന്‍ ശ്രമിച്ച കൊലയാളിയോട് തോക്ക് താഴെയിടാന്‍ അവിടെയെത്തിയ ആഷ്ലി ആവശ്യപ്പെട്ടു. എന്നാല്‍ ആഷ്‌ലിയുടെ ഉദരത്തിന് നേരെ വെടിയുതിര്‍ത്താണ് പ്രതി മറുപടി നല്‍കിയത്. പക്ഷേ, വെടിയേറ്റിട്ടും പ്രതിക്ക് മുന്നില്‍ പതാറതെ ആഷ്‌ലി തിരിച്ചും വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് 47-കാരന്റെ നരഹത്യയ്ക്ക് വിരാമമായത്.
കൃത്യസമയത്ത് പോലീസ് ഉദ്യോഗസ്ഥ എത്തിയില്ലായിരുന്നുവെങ്കില്‍ എത്രപേര്‍ ലിന്‍ഡന്റെ തോക്കിന് ഇരയാകുമെന്ന് പറയാന്‍ കഴിയുമായിരുന്നില്ലെന്നാണ് ലോക്ക് വുഡ് പോലീസ് വക്താവ് ജോണ്‍ റൊമിറൊ പ്രതികരിച്ചത്. പ്രതി നേരത്തെ രണ്ടുതവണ പോലീസിന്റെ നിരീക്ഷണവലയത്തിലുണ്ടായിരുന്നെങ്കിലും കേസുകളൊന്നും ചാര്‍ജ് ചെയ്തിരുന്നില്ല. അഞ്ചുപേരെ വെടിവെച്ചു കൊലപ്പെടുത്തിയ പ്രതി ലക്ഷ്യമിട്ടിരുന്നത് ടാറ്റു പാര്‍ലറിലെ ജീവനക്കാരെയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാലുപേരും ടാറ്റു ജോലിയുമായി ബന്ധപ്പെട്ടവരാണ്. മറ്റൊരു ഇരയായ ഹോട്ടല്‍ ജീവനക്കാരിയെ പ്രതിക്ക് നേരത്തെ അറിയാമായിരുന്നതായും പോലീസ് കരുതുന്നു.
ബുള്ളറ്റ് പ്രൂഫ് വെസ്റ്റ് ധരിച്ചിരുന്നുവെങ്കിലും ഉദരത്തില്‍ വെടിയേറ്റ പോലീസ് ഉദ്യോഗസ്ഥയെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയയാക്കി. ഇവര്‍ സുഖംപ്രാപിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.
വാര്‍ത്ത അയച്ചത്: പി.പി.ചെറിയാന്‍


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..