വിപിൻകുമാർ
പാലോട്: പെരിങ്ങമ്മല അഗ്രിഫാം ഒരുപറകരിക്കകത്തെ 16-കാരിയുടെ മരണത്തില്‍ സുഹൃത്തായിരുന്ന 19-കാരന്‍ അറസ്റ്റിലായി. പെരിങ്ങമ്മല ഒരുപറക്കരിക്കകം ആദിവാസി സെറ്റില്‍മെന്റിലെ വിദ്യാര്‍ഥിനിയുടെ മരണത്തിലാണ് ഇടിഞ്ഞാര്‍ വിട്ടികാവ് ആദിവാസി കോളനി കിഴക്കുംകര കുന്നുംപുറത്ത് വീട്ടില്‍ ശ്യാം എന്നു വിളിക്കുന്ന വിപിന്‍ കുമാര്‍ (19) അറസ്റ്റിലായത്.
കഴിഞ്ഞവര്‍ഷം നവംബര്‍ 21-ന് രാവിലെ പെണ്‍കുട്ടിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ പെണ്‍കുട്ടി പലവട്ടം ശാരീരികമായി ചൂഷണത്തിനു വിധേയയായിട്ടുള്ളതായി കണ്ടെത്തി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കളെ കേന്ദ്രികരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. ഇതിനിടെയാണ് പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന വിപിന്‍കുമാറിലേക്ക് അന്വേഷണം എത്തിയത്. തുടര്‍ന്നായിരുന്നു അറസ്റ്റ്. പോക്‌സോ, ആത്മഹത്യാപ്രേരണാക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
നെടുമങ്ങാട് എ.എസ്.പി. രാജ് പ്രസാദ്, പാലോട് സി.ഐ. സി.കെ.മനോജ്, എസ്.ഐ. നിസാറുദ്ദിന്‍, ബാബു, സാംരാജ്, റഹിം, സുരേഷ് ബാബു, സുനിത എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. ഇടിഞ്ഞാര്‍ വിട്ടിക്കാവിലെ 17 വയസ്സുകാരിയായ ആദിവാസി പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് ഇടിഞ്ഞാര്‍ സ്വദേശിയായ അലന്‍ പീറ്റര്‍ എന്നയാളിനെ വ്യാഴാഴ്ച പാലോട് പോലീസ് അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തിരുന്നു.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..