കാസർകോട്ടുനിന്ന് പിടികൂടിയ കഞ്ചാവ്. ഇൻസെറ്റിൽ അറസ്റ്റിലായ പി.എ. അബ്ദുൾ റഹ്‌മാൻ, സി.എ. അഹമ്മദ് കബീർ, കെ.പി.മുഹമ്മദ് ഹാരിസ്
കാസര്‍കോട്: കാസര്‍കോട്, ബദിയടുക്ക എന്നിവിടങ്ങളില്‍ നിന്നായി പോലീസ് 45 കിലോ കഞ്ചാവ് പിടികൂടി. വെള്ളിയാഴ്ച രാത്രിയിലെ പരിശോധനയ്ക്കിടെയാണ് കഞ്ചാവ് പിടിച്ചെടുത്തത്.
രാത്രി 8.30 ഓടെ അമിതവേഗത്തില്‍ ഓടിച്ച് പോയ ഓട്ടോറിക്ഷ കാസര്‍കോട് ഡിവൈ.എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘം പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഓട്ടോയില്‍നിന്ന് 10 പാക്കറ്റുകളിലായി 22.3 കിലോ കഞ്ചാവാണ് കണ്ടെത്തിയത്.
നെല്ലിക്കട്ടയിലെ പി.എ. അബ്ദുള്‍ റഹ്‌മാന്‍ (52), നായന്മാര്‍മൂലയിലെ സി.എ. അഹമ്മദ് കബീര്‍ (40), നെല്ലിക്കട്ടയിലെ കെ.പി. മുഹമ്മദ് ഹാരിസ് (36) എന്നിവരെയാണ് കഞ്ചാവുമായി പിടികൂടിയത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ അബ്ദുള്‍ റഹ്‌മാന്റെ ബദിയടുക്ക കന്യാപാടിയിലെ ക്വാട്ടേഴ്സില്‍ കഞ്ചാവ് സൂക്ഷിച്ചിട്ടുള്ളതായി പോലീസിന് വിവരം ലഭിച്ചു. തുടര്‍ന്ന് ശനിയാഴ്ച രാവിലെ ക്വാട്ടേഴ്സില്‍ നടത്തിയ പരിശോധനയില്‍ 22.9 കിലോ കഞ്ചാവും പിടിച്ചെടുത്തു. അബ്ദുള്‍ കബീര്‍ 2009-ലെ കൊലപാതകക്കേസില്‍ പ്രതിയാണ്. ദിവസങ്ങളായി കഞ്ചാവ് സംഘം പോലീസിന്റെ നിരീക്ഷണത്തിലായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പത്രസമ്മേളനത്തില്‍ പറഞ്ഞു.
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..