അനീഷ്കുമാർ, വിഷ്ണു, സിബിൻ സെബാസ്റ്റ്യൻ
പീരുമേട്: സന്നദ്ധപ്രവർത്തനത്തിന്റെ മറവിൽ വാറ്റുചാരായവില്പന നടത്തിയ സംഭവത്തിൽ അഞ്ചുപേർ പോലീസ്പിടിയിലായി. വണ്ടിപ്പെരിയാറിൽ വാറ്റുചാരായം വില്പന നടത്തിയ മൂന്ന് സന്നദ്ധപ്രവർത്തകരും ചാരായം ഉത്‌പാദിപ്പിച്ചുനല്കിയ ഏലപ്പാറ സ്വദേശികളായ രണ്ടുപേരുമാണ് പിടിയിലായത്. പത്തുലിറ്റർ ചാരായവും നാല്പതുലിറ്റർ കോടയും പിടികൂടി.
ഇടുക്കി ആന്റി നർകോട്ടിക് സെല്ലിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്ത് നടത്തിയ പരിശോധനയിലാണ് സന്നദ്ധപ്രവർത്തകർ പിടിയിലായത്. ഇവരിൽനിന്ന് പത്തുലിറ്റർ ചാരായം പിടിച്ചെടുക്കുകയും ചെയ്തു.
മ്ലാമല പുണ്ടികുളം മാന്തോപ്പിൽ വീട്ടിൽ അനീഷ്കുമാർ (30), എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന വിഷ്ണു (21), കോട്ടയിൽ വീട്ടിൽ സിബിൻ സെബാസ്റ്റ്യൻ (25) എന്നിവരെയാണ് വണ്ടിപ്പെരിയാർ പോലീസ് അറസ്റ്റുചെയ്തത്. ഇവരിൽനിന്നാണ്, ചാരായം ഉത്‌പാദിപ്പിച്ചുനൽകുന്ന ഏലപ്പാറ കോഴിക്കാനം സ്വദേശികളെക്കുറിച്ച് പോലീസിന് അറിവ് കിട്ടിയത്. പീരുമേട് പോലീസ് ഏലപ്പാറ കോഴിക്കാനം കിഴക്കേപുതുവലിൽ നടത്തിയ പരിശോധനയിൽ രണ്ടുപേരെ പിടികൂടി. കോഴിക്കാനം കിഴക്കേപുതുവലിൽ രാജൻ (37), റെക്സിൻ (35) എന്നിവരെയാണ് പിടികൂടിയത്. ഇവരിൽനിന്ന് നാല്പതുലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടികൂടി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..