-
എടക്കര: വീട്ടുജോലിക്കാരിയായ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ വീട്ടുടമയായ സ്ത്രീ ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. എടക്കര തമ്പുരാൻകുന്ന് സരോവരം ബിൻസ (31), കാക്കപ്പരത എരഞ്ഞിക്കൽ ഷെമീർ (21), ചുള്ളിയോട് പറമ്പിൽ മുഹമ്മദ് ഷാൻ (24) എന്നിവരാണ് പിടിയിലായത്. മൂന്ന് വയസ്സുള്ള കുട്ടിയെ പരിചരിക്കാൻ ജനുവരി 20-നാണ് യുവതി ബിൻസയുടെ തമ്പുരാൻകുന്നിലെ വീട്ടിലെത്തിയത്.
ബിൻസയുടെ സുഹൃത്തുക്കളായ ഷെമീറും മുഹമ്മദ് ഷാനും ചേർന്ന് വീട്ടിലും എറണാകുളത്തെ ലോഡ്ജിൽവെച്ചും യുവതിയെ പീഡിപ്പിക്കുകയായിരുന്നു. യുവതി സ്വന്തം വീട്ടിലെത്തിയാണ് പീഡനവിവരം അറിയിച്ചത്. സി.ഐ. മനോജ് പറയറ്റ, എസ്.ഐമാരായ വി. അമീറലി, കെ. ഹരിദാസ്, എ.എസ്.ഐ. അഹമ്മദ്, സി.പി.ഒമാരായ ബിന്ദു, സുനിത, അരുൺ, സാജൻ എന്നിവർ ചേർന്ന് പിടികൂടിയ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..