കോഴിക്കോട് മെഡിക്കൽ കോളേജ്
കോഴിക്കോട്: രോഗിയുടെ ബന്ധുക്കളില്‍നിന്ന് കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. ഗൈനക്കോളജി വിഭാഗം മൂന്നിന്റെ യൂണിറ്റ് ചീഫ് ഡോ. ശരവണ കുമാറിനെയാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ സസ്പെന്‍ഡ് ചെയ്തത്.
യുവതിയായ രോഗിയുടെ ശസ്ത്രക്രിയ നടത്തിയശേഷം ഭര്‍ത്താവിനെ വിളിച്ചുവരുത്തി കൈക്കൂലി വാങ്ങിയതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് ഡോ. സി. ശ്രീകുമാറിന് പരാതി ലഭിച്ചിരുന്നു.
പ്രാഥമിക അന്വേഷണം നടത്തിയ സൂപ്രണ്ട് പരാതി പ്രിന്‍സിപ്പലിന് കൈമാറി. പ്രിന്‍സിപ്പല്‍ ഡോ. വി.ആര്. രാജേന്ദ്രന് നിയോഗിച്ച ഐ.എം.സി.എച്ച്. സൂപ്രണ്ട് ഡോ. സി. ശ്രീകുമാര്‍, സൈക്യാട്രി വിഭാഗം മേധാവി ഡോ. പ്രഭാവതി, പി.എം.ആര്. വിഭാഗം മേധാവി ഡോ. ശ്രീദേവി മേനോന് എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയത്. സമിതിയുടെ റിപ്പോര്‍ട്ട് അനുസരിച്ച് നടപടി സ്വീകരിക്കുകയായിരുന്നു.
ഇതിനിടെ പരാതി പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് ഡോക്ടര്‍ യുവതിയുടെ ഭര്‍ത്താവുമായി നടത്തിയ ഫോണ്‍ സംഭാഷണം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചു. ഫോണ്‍ സംഭാഷണത്തിന്റെ ഓഡിയോ ക്ളിപിങ് സഹിതമാണ് ഡി.എം.ഇ.ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കൈക്കൂലി വാങ്ങിയ കാര്യം പുറത്തായതോടെ ഡോക്ടര്‍ പണം തിരികെനല്‍കിയതായി പറയുന്നു.
കര്‍ശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: കൈക്കൂലി വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സര്‍ജറിക്ക് വേണ്ടി പണം വാങ്ങിയതായി ആരോപണമുയര്‍ന്ന ഡോക്ടറെ സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ഇത്തരത്തില്‍ കുറ്റം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..