-
ദുബായ്: തിരുവനന്തപുരത്തെ സ്വർണക്കടത്ത് കേസുമായി യാതൊരു ബന്ധവുമില്ലെന്ന് ഷാർജയിലെ അൽ-സത്താർ സ്പൈസസ് ട്രേഡിങ് സ്ഥാപന ഉടമ. ബാഗേജ് അയച്ചതെന്ന് പറയുന്ന ഫാസിൽ എന്നയാളെ അറിയില്ലെന്നും സ്ഥാപനത്തിന്റെ ഉടമയായ മലയാളി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ഷാർജയിൽ ഭക്ഷ്യവസ്തുക്കളും ഡ്രൈഫ്രൂട്ട്സും വിൽക്കുന്ന സ്ഥാപനമാണ് അൽ-സത്താർ സ്പൈസസ്. ഈ സ്ഥാപനത്തിന്റെ ഇൻവോയ്സ് സഹിതമാണ് ഡിപ്ലോമാറ്റിക് ബാഗേജ് തിരുവനന്തപുരത്തേക്ക് അയച്ചിരുന്നത്. സ്വർണക്കടത്ത് കേസിലെ റിമാൻഡ് റിപ്പോർട്ടിലും ഇക്കാര്യം പരാമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സംഭവത്തിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്ന് കടയുടമ വ്യക്തമാക്കുന്നത്.
ഫാസിൽ എന്നയാളെ അറിയില്ല. ഒരുപക്ഷേ, ഫാസിൽ എന്നയാളോ സ്വർണക്കടത്തുമായി ബന്ധപ്പെട്ട മറ്റൊരെങ്കിലുമോ ഇവിടെനിന്ന് സാധനങ്ങൾ വാങ്ങിയിരിക്കാം. അങ്ങനെ ലഭിച്ച ഇൻവോയ്സാകും ബാഗേജിനൊപ്പം കണ്ടെത്തിയെതെന്നുമാണ് ഇവരുടെ വിശദീകരണം.
Content Highlights:diplomatic baggage gold smuggling case sharjah shop owner given clarification
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..