സന്തോഷ്
കുതിരാന്‍: കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കത്തിന്റെ കിഴക്കുഭാഗത്ത് ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിച്ചിരുന്ന കയര്‍ മോഷ്ടിച്ചയാളെ പിടികൂടി. എളനാട് തിരുമണി കോളനിയില്‍ വേലായുധന്റെ മകന്‍ സന്തോഷ് (37) ആണ് പിടിയിലായത്.
ഡിവൈഡറുകള്‍ പരസ്പരം കൂട്ടിക്കെട്ടാന്‍ ഉപയോഗിച്ച 200 മീറ്റര്‍ കയറാണ് ഇയാള്‍ മോഷ്ടിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 2.30-നായിരുന്നു സംഭവം. കൊമ്പഴ വില്ലന്‍വളവ് പ്രദേശത്തുവെച്ച് ദേശീയപാതയില്‍ സ്ഥാപിച്ചിരുന്ന പ്ലാസ്റ്റിക് ഡിവൈഡറുകളില്‍ കെട്ടിയിരുന്ന കയര്‍ സന്തോഷ് അഴിച്ചുമാറ്റുന്നത് പലരും കണ്ടെങ്കിലും കരാര്‍ കമ്പനിയുടെ ജീവനക്കാരനാണെന്നാണ് കരുതിയത്. എന്നാല്‍ സംശയം തോന്നിയ പ്രദേശവാസി പീച്ചി പോലീസില്‍ അറിയിച്ചു.
തുടര്‍ന്ന് പീച്ചി എസ്.ഐ. ജെ. ജമേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
അപ്പോഴേക്കും 200 മീറ്റര്‍ കയര്‍ സന്തോഷ് അഴിച്ചുമാറ്റിയിരുന്നു. സന്തോഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..