പത്താംക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ മരിച്ചനിലയില്‍; കുറിപ്പില്‍ പേര്, യുവാവ് അറസ്റ്റില്‍


1 min read
Read later
Print
Share

എസ്. ആസാദ്

ചിറ്റൂര്‍(പാലക്കാട്): കല്ലായിക്കുളമ്പ് സ്വദേശിയായ പതിനഞ്ചുകാരിയെ വീടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് ആത്മഹത്യാപ്രേരണക്കുറ്റത്തിന് യുവാവ് അറസ്റ്റിലായി.വണ്ടിത്താവളം അത്തിമണി ആഷ മന്‍സിലില്‍ എസ്. ആസാദാണ് (25) അറസ്റ്റിലായത്.

ചൊവ്വാഴ്ച രാവിലെ 10-നാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സമയം വീട്ടിലാരുമുണ്ടായിരുന്നില്ല.

കുട്ടിയുടെ അച്ഛന്‍ പുറത്തുപോയി തിരികെയെത്തിയപ്പോള്‍ മകളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. ചിറ്റൂര്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടത്തുന്നതിനിടെയാണ് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പിലെ പരാമര്‍ശവുമായി ബന്ധപ്പെട്ട് രാത്രി പത്തുമണിയോടെ ആസാദിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പത്താംക്ലാസ് വിദ്യാര്‍ഥിനിയാണ്.

ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തപ്പോള്‍തന്നെ യുവാവിനെ കസ്റ്റഡിയിലെടുത്തിരുന്നുവെന്ന് ചിറ്റൂര്‍ സി.ഐ. ഇ.ആര്‍. ബൈജു പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂയെന്നും പോലീസ് പറഞ്ഞു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amboori rakhi murder case

4 min

മിസ്ഡ്‌കോള്‍ പ്രണയം, രഹസ്യമായി താലിചാര്‍ത്തി; മൃതദേഹം നഗ്നമായ നിലയില്‍, ഉപ്പ് വിതറി കുഴിച്ചിട്ടു

Jun 7, 2023


doctor dowry case

1 min

117 പവന്‍ സ്വര്‍ണവും 32 ലക്ഷം രൂപയും നല്‍കി, സ്ത്രീധനം പോരെന്ന് യുവഡോക്ടര്‍, പീഡനം; അറസ്റ്റില്‍

Jan 1, 2022


img

11 min

പുലര്‍ച്ചെ വരെ റെയ്ഡ്, ഗുണ്ടകള്‍ കൂട്ടത്തോടെ കുടുങ്ങി; പക്ഷേ, വമ്പന്മാര്‍ പലരും പുറത്തുതന്നെ

Feb 6, 2023

Most Commented