-
തൊടുപുഴ: വീട്ടിൽ അതിക്രമിച്ചുകയറി 12-കാരിയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിക്ക് തൊടുപുഴ പോക്സോ കോടതി പത്തുവർഷം കഠിനതടവും 1,10,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വാഗമൺ കുടത്തുമന ശ്രീനിയെ(31)യാണ് ജഡ്ജി കെ.അനിൽകുമാർ ശിക്ഷിച്ചത്. വീട്ടിൽ അതിക്രമിച്ചുകയറിയതിന് അഞ്ചുവർഷം തടവും പതിനായിരം രൂപയും, പീഡിപ്പിച്ചതിന് പത്തുവർഷം തടവും ഒരുലക്ഷം രൂപയുമാണ് വിധിച്ചത്. തടവുശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽമതി. പിഴത്തുക പെൺകുട്ടിക്ക് നൽകാനും കോടതി ഉത്തരവായി. ഇതിൽ വീഴ്ചവരുത്തിയാൽ മൂന്നരവർഷംകൂടി കഠിനതടവ് അനുഭവിക്കണം.
2013 ഏപ്രിലിലാണ് സംഭവം. ആരുമില്ലാത്തസമയത്ത് വീട്ടിൽ അതിക്രമിച്ചുകയറി പെൺകുട്ടിയെ ബലമായി പീഡിപ്പിക്കുകയായിരുന്നു. സ്കൂളിലെ കൗൺസിലിങ്ങിലാണ് പെൺകുട്ടി സംഭവം പറഞ്ഞത്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി.ബി.വാഹിദ ഹാജരായി.
Content Highlights: Child abuse, man get 10 years of imprisonment, Thodupuzha idukki
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..