ഹർഷിത | Photo: ANI
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ മകൾ ഹർഷിതയിൽനിന്ന് ഓൺലൈൻ തട്ടിപ്പിലൂടെ പണം അപഹരിച്ച മൂന്നുപേർ അറസ്റ്റിൽ. സാജിദ്, കപിൽ, മാനവേന്ദ്ര എന്നിവരെയാണ് ഡൽഹി പോലീസ് അറസ്റ്റ് ചെയ്തത്. ഓൺലൈൻ വിപണന വെബ്സൈറ്റിൽ വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച തട്ടിപ്പ് സംഘത്തിലെ പ്രധാനി ഒളിവിലാണെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ഫെബ്രുവരി ഏഴാം തീയതിയാണ് ഓൺലൈൻ തട്ടിപ്പിലൂടെ ഹർഷിതയ്ക്ക് 34,000 രൂപ നഷ്ടമായത്. ഒ.എൽ.എക്സ് വെബ്സൈറ്റിൽ സെക്കൻഡ് ഹാൻഡ് സോഫ വിൽക്കാൻ ശ്രമിച്ചപ്പോഴായിരുന്നു തട്ടിപ്പ് നടന്നത്.
സോഫ വാങ്ങാനെന്ന പേരിൽ ബന്ധപ്പെട്ടയാൾ വില പറഞ്ഞുറപ്പിച്ച ശേഷം ചെറിയൊരു തുക ഹർഷിതയുടെ അക്കൗണ്ടിലേക്ക് കൈമാറി. പിന്നാലെ ഒരു ബാർ കോഡ് സ്കാൻ ചെയ്യാൻ അയച്ചുനൽകി. ഇതോടെയാണ് ഹർഷിതയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം നഷ്ടപ്പെട്ടത്. ആദ്യം 20,000 രൂപയും പിന്നാലെ 14,000 രൂപയുമാണ് തട്ടിപ്പുകാർ അപഹരിച്ചത്. സംഭവത്തിൽ ഡൽഹി സിവിൽ ലൈൻസ് പോലീസ് വഞ്ചനാക്കുറ്റമടക്കം ചുമത്തി കേസെടുത്തിരുന്നു.
Content Highlights:aravind kejriwals daughter cheated in online fraud three arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..