ഇഷിംവെ സ്റ്റെബിൻസ്
കോയമ്പത്തൂര്‍: വിദ്യാര്‍ഥികള്‍ക്ക് കഞ്ചാവ് വില്‍പ്പന നടത്തിയ സംഭവത്തില്‍ ആഫ്രിക്കന്‍ സ്വദേശിയെ അറസ്റ്റ് ചെയ്തു. റുവാന്‍ഡയിലെ ബുറേറ ജില്ലയിലെ ഇഷിംവെ സ്റ്റെബിന്‍സ് (32) ആണ് അറസ്റ്റിലായത്. ശരവണന്‍പട്ടിക്കടുത്തുള്ള സ്വകാര്യ കോളേജിനുമുന്നില്‍ നിന്നാണ് ഇയാളെ രണ്ടരക്കിലോഗ്രാം കഞ്ചാവുമായി ചൊവ്വാഴ്ചരാത്രി പട്രോളിങ് പോലീസ് പിടികൂടിയത്.
ഇതേ കോളേജില്‍ പഠിക്കാനായി 2012-ല്‍ എത്തിയതായിരുന്നു ഇയാള്‍. 2017-ല്‍ ബിരുദാനന്തര ബിരുദം കഴിഞ്ഞ് താമസിക്കുന്നതിനിടെ സ്വന്തം പാസ്പോര്‍ട്ട് ഡല്‍ഹി സ്വദേശിക്ക് പണയംവെച്ച് തിരിച്ചുവാങ്ങാന്‍ സാധിച്ചില്ല. 2021 ജൂലായ് ഏഴുവരെ ആയിരുന്നു വിസ കാലാവധി. പിന്നീട് അനധികൃതമായി ഇവിടെ തങ്ങിയ ഇഷിംവെ കഞ്ചാവ് കടത്തിലേക്ക് തിരിയുകയായിരുന്നു.
കഞ്ചാവ് കൂടാതെ രണ്ട് മൊബൈലും ബൈക്കും പിടിച്ചെടുത്തു. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപ്പിക് സബ്സ്റ്റന്‍സ് (എന്‍.ഡി.പി.എസ്.) നിയമമനുസരിച്ച് കേസെടുത്ത ഇഷിംവെ ഇപ്പോള്‍ പുഴല്‍ ജയിലിലാണ്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..