നിഥിൻബാബു, ലിജോയ്
കരുമാല്ലൂര്‍: ആലങ്ങാട് പോലീസ് സ്റ്റേഷനില്‍ അടിപിടിക്കേസിലെ പ്രതികളുടെ വിളയാട്ടം. വനിതാപോലീസിനെയുള്‍പ്പെടെ അസഭ്യം പറയുകയും വധഭീഷണി മുഴക്കുകയും കൈയേറ്റത്തിന് ശ്രമിക്കുകയും ചെയ്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
കോട്ടപ്പുറത്ത് അടിപിടിയുണ്ടാക്കിയെന്ന പരാതിയില്‍ കോട്ടപ്പുറം സ്വദേശികളായ കരിയാട്ടില്‍ വീട്ടില്‍ ലിജോയ് (20), വടക്കേലാന്‍ വീട്ടില്‍ നിഥിന്‍ ബാബു (20) എന്നിവരെ ആലങ്ങാട് പോലീസ് പിടികൂടുകയായിരുന്നു. സ്റ്റേഷനിലെത്തിയ ഇരുവരും പോലീസിന്റെ ചോദ്യങ്ങളോട് സഹകരിച്ചില്ല. ജാമ്യത്തില്‍ വിട്ടയക്കാനുള്ള നടപടികളെടുക്കുന്നതിനിടെ പെട്ടെന്ന് അക്രമാസക്തരാവുകയായിരുന്നു. ഇത് ചോദ്യംചെയ്ത പാറാവിലുണ്ടായിരുന്ന വനിതാ പോലീസിനോടും കയര്‍ത്തു. അസഭ്യവാക്കുകള്‍ പറയുകയുംചെയ്തു. പിന്നീട് മറ്റു പോലീസുകാര്‍ചേര്‍ന്ന് ഇരുവരേയും ശാന്തരാക്കുകയായിരുന്നു. ഇപ്പോള്‍ ഇരുവര്‍ക്കുമെതിരേ അടിപിടിക്കേസിനുപുറമേ വനിതാപോലീസിനെ അസഭ്യംപറഞ്ഞതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനുമെല്ലാം കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..