എ.എസ്.പി. ഒ.പി. സിങ് | Photo: ANI
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മൂന്ന് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ 17 വയസ്സുകാരന്‍ ലൈംഗീകാതിക്രമത്തിനിരയാക്കി. ഏട്ടാ ജില്ലയിലെ ബാഗ്വാല പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ദാരുണമായ സംഭവം. പീഡനത്തെ തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണെന്നും ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നും വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞദിവസമാണ് 17-കാരന്‍ പെണ്‍കുഞ്ഞിനെ വീട്ടില്‍ കയറി ഉപദ്രവിച്ചത്. സംഭവസമയം കുഞ്ഞിന്റെ മാതാവ് പോത്തുകളുമായി കൃഷിയിടത്തിലേക്ക് പോയതായിരുന്നു. ഇവര്‍ തിരിച്ചെത്തിയപ്പോള്‍ സമീപവാസിയായ 17-കാരന്‍ വീട്ടിലുണ്ടായിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ നിര്‍ത്താന്‍ ശ്രമിക്കുകയായിരുന്ന 17-കാരനോട് എന്താണ് സംഭവിച്ചതെന്ന് മാതാവ് ചോദിച്ചു. കുട്ടി മലവിസര്‍ജനം നടത്തിയെന്നും അതിനാലാണ് കരയുന്നതെന്നുമായിരുന്നു മറുപടി. പിന്നാലെ പ്രതി വീട്ടില്‍നിന്ന് പോകുകയും ചെയ്തു. എന്നാല്‍ മാതാവ് കുഞ്ഞിനെ പരിശോധിച്ചതോടെയാണ് ക്രൂരമായ പീഡനം നടന്നതായി മനസിലായത്. സ്വകാര്യഭാഗങ്ങളില്‍ രക്തസ്രാവമുള്ളതായി കണ്ടതോടെ ഇവര്‍ ഉടന്‍തന്നെ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സംഭവത്തില്‍ ബലാത്സംഗ കുറ്റം ചുമത്തിയും പോക്‌സോ നിയമപ്രകാരവും പ്രതിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. 17-കാരന്‍ ഒളിവിലാണെന്നും പ്രതിയെ പിടികൂടാനായി നാല് പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഉടന്‍തന്നെ പിടിയിലാകുമെന്നും ഏട്ടാ എ.എസ്.പി. ഒ.പി. സിങ് മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: 3 month old girl raped by 17 year old boy in uttar pradesh


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..