പ്രതീകാത്മക ചിത്രം | മാതൃഭൂമി
മാനന്തവാടി : ആദിവാസി യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ യുവാവിന്റെപേരിൽ പോലീസ് കേസെടുത്തു. പനവല്ലി സ്വദേശി അജീഷിനെ(31)യാണ് കേസ്. ഇയാളെ തിരുനെല്ലി പോലീസ് കസ്റ്റഡിയിലെടുത്തു. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചതിനും എസ്.സി.എസ്.ടി. വിഭാഗങ്ങൾക്കെതിരേ അതിക്രമം നടത്തിയ വകുപ്പു പ്രകാരവുമാണ് കേസ്.
ഈ മാസം നാലിന് യുവതിയെ വിവാഹ വാഗ്ദാനം നൽകി വീട്ടിൽക്കൊണ്ടുപോയി അജീഷ് പീഡിപ്പിച്ചെന്നാണ് പരാതി. ഈ ദിവസം അജീഷും യുവതിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. രക്തസ്രാവം അനുഭവപ്പെട്ടതിനത്തുടർന്ന് വെള്ളിയാഴ്ച രാവിലെ അയൽക്കാരുടെ സഹായത്തോടെ മാനന്തവാടി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അജീഷ് തന്നെയാണ് ആശുപത്രിയിൽ യുവതിക്ക് കൂട്ടിരുന്നത്. വിവരം അറിഞ്ഞ് ശനിയാഴ്ച പോലീസ് ആശുപത്രിയിലെത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. അന്ന് യുവതി പരാതിയില്ലെന്ന് അറിയിച്ചതിനെത്തുടർന്ന് മടങ്ങിപ്പോരുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച ഉച്ചയോടെ യുവതി പോലീസിൽ പരാതിപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയോടെ യുവതിയെ ആശുപത്രിയിൽനിന്ന് വിടുതൽചെയ്യാൻ ബന്ധുക്കൾ എത്തിയപ്പോൾ പോരാട്ടം പ്രവർത്തകർ വിഷയത്തിൽ ഇടപെട്ടു.
ആശുപത്രി പരിസരത്ത് ബഹളമുണ്ടായതിനെത്തുടർന്ന് പോലീസ് അജീഷിനെ കസ്റ്റഡിയിലെടുത്ത് മടങ്ങുകയായിരുന്നു. മാനന്തവാടി ഡിവൈ.എസ്.പി. പി.എൽ. ഷൈജുവാണ് കേസ് അന്വേഷിക്കുന്നത്.
Content Highlights: youth arrested for molesting tribal lady in wayanad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..