സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്‌തെന്ന കേസ്; ഒരു പ്രതി ജീവനൊടുക്കി, കൂട്ടുപ്രതി ആശുപത്രിയില്‍


1 min read
Read later
Print
Share

സി.പി.എം. ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പൂക്കോട് തൃക്കണ്ണാപുരം വാണിവിലാസം സ്‌കൂളിന് സമീപത്തെ എം. മുരളീധരനെ (46) ആണ് തിങ്കളാഴ്ച വൈകീട്ട് വലിയവെളിച്ചത്തെ ടാര്‍ മിക്‌സിങ് കേന്ദ്രത്തിന് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

എം. മുരളീധരൻ | Photo: Mathrubhumi & AP

കൂത്തുപറമ്പ്(കണ്ണൂര്‍): സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി പ്രചരിപ്പിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്ത രണ്ടുപേരിലൊരാളെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ആത്മഹത്യയ്ക്ക് ശ്രമിച്ച കൂട്ടുപ്രതി ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സി.പി.എം. ലോക്കല്‍ കമ്മിറ്റി മുന്‍ അംഗം പൂക്കോട് തൃക്കണ്ണാപുരം വാണിവിലാസം സ്‌കൂളിന് സമീപത്തെ എം. മുരളീധരനെ (46) ആണ് തിങ്കളാഴ്ച വൈകീട്ട് വലിയവെളിച്ചത്തെ ടാര്‍ മിക്‌സിങ് കേന്ദ്രത്തിന് സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തൃക്കണ്ണാപുരം കളരിമുക്കിലെ അഭിനവിനെ (25) ആണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

സാമൂഹികമാധ്യമങ്ങളില്‍നിന്ന് പ്രദേശത്തെ സ്ത്രീകളുടെ ഫോട്ടോ ശേഖരിച്ച് മോര്‍ഫ് ചെയ്ത് അശ്ലീലചിത്രമാക്കി ടെലിഗ്രാം മുഖേന പ്രചരിപ്പിച്ചെന്നാണ് തൃക്കണ്ണാപുരം സ്വദേശിനി ഇരുവര്‍ക്കുമെതിരേ കൂത്തുപറമ്പ് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഐ.ടി. ആക്ട് പ്രകാരവും പോലീസ് ഇരുവര്‍ക്കുമെതിരേ കേസെടുത്തു.

സി.പി.എം. കൂത്തുപറമ്പ് സൗത്ത് ലോക്കല്‍ കമ്മിറ്റിയംഗവും കൂത്തുപറമ്പ് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനുമായിരുന്നു മുരളീധരന്‍. പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മുരളീധരനെ കഴിഞ്ഞദിവസം പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയിരുന്നു. പാര്‍ട്ടിയുടെ യശസ്സിന് കളങ്കമുണ്ടാക്കും വിധം പ്രവര്‍ത്തിച്ചതിനാലാണ് പുറത്താക്കുന്നതെന്നാണ് ജില്ലാ കമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Content Highlights: women photo morphing and creates fake nude photos in kannu accused commits suicide

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
MUMBAI LIVE IN PARTNER MURDER CASE

1 min

HIV ബാധിതന്‍, ഇതുവരെ സരസ്വതിയുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് പ്രതിയുടെ മൊഴി

Jun 9, 2023


kottayam thalappalam murder

1 min

കോട്ടയത്ത് 48-കാരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; ഒപ്പംതാമസിച്ചിരുന്ന യുവാവ് കസ്റ്റഡിയില്‍

Jun 10, 2023


kannur train fire case

1 min

'സാര്‍ എനിക്ക് പോലീസ് സ്റ്റേഷനില്‍ ജോലി തരുമോ?'; കണ്ണൂര്‍ ട്രെയിന്‍ തീവെപ്പ് കേസ് പ്രതി പോലീസിനോട്

Jun 10, 2023

Most Commented