Screengrab: twitter.com/ImRohitPathak
പ്രയാഗ്‌രാജ്: ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്നുള്ള ഇന്‍സ്റ്റഗ്രാം റീല്‍ വൈറലായതിന് പിന്നാലെ യുവതിക്ക് പിഴ ചുമത്തി യു.പി. പോലീസ്. ഉത്തര്‍പ്രദേശിലെ അലാഹ്പുര്‍ സ്വദേശിയായ വര്‍ണികയ്‌ക്കെതിരേയാണ് പോലീസ് 1500 രൂപ പിഴ ചുമത്തിയത്.
വര്‍ണിക ഹെല്‍മെറ്റ് ധരിക്കാതെ ഇരുചക്രവാഹനമോടിക്കുന്നതിന്റെയും ഓടുന്ന കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്നതിന്റെയും റീലുകള്‍ കഴിഞ്ഞദിവസങ്ങളില്‍ വൈറലായിരുന്നു. ഇതിനുപിന്നാലെയാണ് പോലീസ് നടപടി. കാറിന്റെ ഉടമയ്ക്ക് 15,500 രൂപയും പിഴ ചുമത്തിയിട്ടുണ്ട്.
വിവാഹവസ്ത്രമണിഞ്ഞാണ് വര്‍ണിക റീല്‍ വീഡിയോ ചെയ്തത്. 13 സെക്കന്റ് ദൈര്‍ഘ്യമുള്ള ആദ്യ റീലില്‍ ഹെല്‍മെറ്റ് ധരിക്കാതെ യുവതി ഇരുചക്രവാഹനമോടിക്കുന്ന ദൃശ്യങ്ങളാണുള്ളത്. മറ്റൊരു റീലില്‍ ഇതേ വസ്ത്രങ്ങളണിഞ്ഞ് കാറിന്റെ ബോണറ്റില്‍ കയറിയിരുന്ന് സഞ്ചരിക്കുന്ന ദൃശ്യങ്ങളും കാണാം. മേയ് 16-ാം തീയതി പ്രയാഗ് രാജിലെ ദേവാലയത്തിന് സമീപത്തെ റോഡില്‍വെച്ചാണ് റീല്‍ ചിത്രീകരിച്ചതെന്നും സംഭവത്തില്‍ വാഹന ഉടമയ്ക്കും യുവതിക്കും ചലാന്‍ അയച്ചതായും പോലീസ് പറഞ്ഞു.
Content Highlights: woman sat on moving car's bonnet for instagram reels police imposed fine


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..