ബേബി
കടയ്ക്കാവൂർ: ആറ്റിങ്ങൽ, ചിറയിൻകീഴ്, കല്ലമ്പലം എന്നിവിടങ്ങളിലെ ജൂവലറികളിൽ പങ്കാളിയാക്കാമെന്നു പറഞ്ഞ് പലരിൽനിന്നായി പണം തട്ടിയ യുവതിയെ കടയ്ക്കാവൂർ പോലീസ് പിടികൂടി. കടയ്ക്കാവൂർ നിലയ്ക്കാമുക്ക് അമൃതം കുഴിയിൽ വീട്ടിൽ ബേബിയാണ് പിടിയിലായത്. മണനാക്ക് മലവിളപൊയ്ക കൂട്ടിക്കട വീട്ടിൽ മനോജിന്റെ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് യുവതി പിടിയിലായത്.
മനോജിന്റെയും ഭാര്യയുടെയും കൈയിൽനിന്നു പണം വാങ്ങിയ ശേഷം വാഗ്ദാനം പാലിക്കുകയോ പണം തിരികെ നൽകുകയോ ചെയ്യാത്തതിനെത്തുടർന്നാണ് പരാതി നൽകിയത്.
അന്വേഷണത്തിൽ നിരവധിപേരിൽനിന്നും കോടികളുടെ ഇടപാടാണ് പ്രതി നടത്തിയതായി കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. ബേബി അറസ്റ്റിലായ വിവരമറിഞ്ഞ് പല സ്ഥലങ്ങളിൽ നിന്നായി പരാതികളെത്തുന്നുണ്ട്. തട്ടിപ്പിന് ബേബിയോടൊപ്പം കൂടുതൽ ആളുകൾക്ക് പങ്കുള്ളതായും പോലീസ് പറഞ്ഞു.
Content Highlights: Woman arrested in financial fraud case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..