ഗര്‍ഭിണിയെയും അഞ്ചുവയസ്സുള്ള മകനെയും കൊന്നത് ബന്ധു; പ്രതികളില്‍ ഒരാള്‍ ജീവനൊടുക്കി


1 min read
Read later
Print
Share

കൈകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിലെ അറയില്‍ ഒളിപ്പിച്ചിരുന്നത്. 

Screengrab Courtesy: Youtube.com/ABP Ganga

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ മീററ്റില്‍ ഗര്‍ഭിണിയായ യുവതിയെയും അഞ്ചുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയ കേസില്‍ ബന്ധുവായ യുവാവ് അറസ്റ്റില്‍. കൊല്ലപ്പെട്ട ശിഖ(26)യുടെ ഭര്‍ത്താവ് സന്ദീപിന്റെ സഹോദരീഭര്‍ത്താവായ ഹരീഷ് കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും രണ്ട് കൂട്ടാളികളും ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നും സന്ദീപിന്റെ കുടുംബം സാമ്പത്തികമായി ഉയര്‍ന്നനിലയിലായതിലുള്ള അസൂയയാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.

സന്ദീപിന്റെ ഭാര്യ ശിഖ, മകന്‍ രുക്‌നാഷ് എന്നിവരെ തിങ്കളാഴ്ച രാത്രിയാണ് വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ബാങ്ക് മാനേജരായ സന്ദീപ് ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുറിയിലെ കട്ടിലിനുള്ളിലെ അറയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൈകള്‍ കെട്ടി വായില്‍ തുണിതിരുകിയ നിലയിലായിരുന്നു യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിലെ അറയില്‍ ഒളിപ്പിച്ചിരുന്നത്.

നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലയില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരീഷ്‌കുമാറിനെ കഴിഞ്ഞദിവസം പിടികൂടിയത്. ഇയാള്‍ക്കൊപ്പം മറ്റ് രണ്ടുപേര്‍ കൂടി കൃത്യത്തില്‍ പങ്കെടുത്തിരുന്നു. ഇതിലൊരാളായ രവി സിങ്ങിനെ കഴിഞ്ഞദിവസം ഹാപുരിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൊലക്കേസില്‍ അറസ്റ്റ് ഭയന്ന് ഇയാള്‍ ആത്മഹത്യ ചെയ്‌തെന്നാണ് നിഗമനം.

സന്ദീപിന്റെ സഹോദരീഭര്‍ത്താവായ ഹരീഷ് ടാക്‌സി ഡ്രൈവറാണ്. നേരത്തെ ഒരുവിവാഹ ചടങ്ങിലെ കവര്‍ച്ച അടക്കം ചില മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയായിരുന്നു. ജയില്‍ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.

Also Read

കൈകൾ കെട്ടി, വായിൽ തുണി തിരുകി; ഗർഭിണിയുടെയും ...

മൈസൂരുവിലെ ഹോട്ടലിൽ എൻജിനീയറിങ് വിദ്യാർഥിനി ...

സന്ദീപും കുടുംബവും തന്നെക്കാള്‍ ഉയര്‍ന്നനിലവാരത്തില്‍ ജീവിക്കുന്നതും ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടുമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പ്രതിയുടെ മൊഴി. സംഭവദിവസം ഹാപുരിലെ രണ്ട് സുഹൃത്തുക്കളെ കൂട്ടിയാണ് ഇയാള്‍ സന്ദീപിന്റെ വീട്ടിലെത്തിയത്. കുടുംബത്തെ ഒന്നാകെ ഇല്ലാതാക്കാനായിരുന്നു പദ്ധതി. എന്നാല്‍ എട്ടുമാസം ഗര്‍ഭിണിയായ ശിഖയും മകന്‍ രുക്‌നാഷും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. വീടിന്റെ വാതില്‍ തള്ളിത്തുറന്ന് അകത്തുപ്രവേശിച്ച പ്രതികള്‍ രണ്ടുപേരെയും കൊലപ്പെടുത്തി. പിന്നാലെ പണവും ആഭരണങ്ങളും കവരുകയും ചെയ്തു. ഇതിനിടെ, ശിഖയുടെ അമ്മ വീട്ടിലെത്തിയിരുന്നു. വീടിന് പുറത്ത് ഇവരെ കണ്ടതോടെ യുവതിയുടെയും മകന്റെയും മൃതദേഹങ്ങള്‍ കട്ടിലിനുള്ളിലെ അറയില്‍ ഒളിപ്പിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് വീട്ടിലെത്തി തിരച്ചില്‍ നടത്തിയതോടെയാണ് രണ്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തത്.

Content Highlights: up meerut pregnant woman and son murder kin arrested and one accused commits suicide

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Police

1 min

ലിഫ്റ്റ്‌ ചോദിച്ചു കയറിയത് എസ്.ഐയുടെ സ്കൂട്ടറിൽ; പീഡനശ്രമക്കേസ് പ്രതി പിടിയിൽ

Oct 2, 2023


tomato farmer murder

1 min

വിറ്റത് 70 പെട്ടി തക്കാളി; ആന്ധ്രയില്‍ തക്കാളി കര്‍ഷകനെ ശ്വാസംമുട്ടിച്ച് കൊന്ന് അക്രമിസംഘം

Jul 13, 2023


arrest

1 min

പ്ലസ് ടു വിദ്യാര്‍ഥിനിയെ വീട്ടില്‍വച്ച് നിരന്തരം ലൈംഗികമായി പീഡിപ്പിച്ചു; സഹോദരന്‍ അറസ്റ്റില്‍

Sep 29, 2023

Most Commented