അറസ്റ്റിലായ അബ്ദുൾ റഹ്‌മാനും നബീലും
കോതമംഗലം: ലക്ഷങ്ങള്‍ വിലമതിക്കുന്ന ഉണങ്ങിയ 'കടല്‍വെള്ളരി'യുമായി (സീ കുക്കുംബര്‍) ലക്ഷദ്വീപ് സ്വദേശികളായ രണ്ടുപേര്‍ വനംവകുപ്പ് വിജിലന്‍സിന്റെ പിടിയിലായി. ചെത്ലത്ത് ദ്വീപിലെ അബ്ദുള്‍ റഹ്മാന്‍ (22), നബീല്‍ (21) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം ഫൈന്‍ ആര്‍ട്സ് ഹാളിന് സമീപത്തുനിന്നാണ് ഇവരെ പിടിച്ചത്. പ്ലാസ്റ്റിക് കവറുകളിലാക്കിയ 14 കിലോഗ്രാം കടല്‍വെള്ളരിയും പിടിച്ചെടുത്തു.
വനംവകുപ്പിന്റെ പെരുമ്പാവൂര്‍ ഫ്‌ളയിങ് സ്‌ക്വാഡ് റേഞ്ച് ഓഫീസര്‍ കെ. അന്‍വറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. ഇവര്‍ കടല്‍വെള്ളരി ഓണ്‍ലൈനില്‍ വില്‍ക്കാന്‍ ശ്രമിച്ചത് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഡല്‍ഹി സ്വദേശിയായ ഒരാള്‍ക്ക് കിലോയ്ക്ക് 250 ഡോളറിന് കൈമാറാനായി എത്തിയ ഇവരെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വം കെണിയില്‍പ്പെടുത്തുകയായിരുന്നു.
കോടനാട് റേഞ്ച് ഓഫീസര്‍ക്ക് കൈമാറിയ പ്രതികളെ ബുധനാഴ്ച സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കോടതി ഇവരെ റിമാന്‍ഡ് ചെയ്തു.
Content Highlights: Two Lakshadweep natives arrested with 'sea cucumber' worth lakhs
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..