പോലീസുകാരുടെ മൃതദേഹത്തിനരികിൽ കൂടിനിൽക്കുന്നവർ. പോലീസ് ക്യാമ്പിന്റെ മതിലിനപ്പുറത്താണ് മൃതദേഹം കണ്ടത്
പാലക്കാട്: കളിച്ചും ചിരിച്ചും കൂടെയുണ്ടായിരുന്ന രണ്ട് സഹപ്രവര്‍ത്തകരുടെ മരണവാര്‍ത്ത കേട്ടാണ് മുട്ടിക്കുളങ്ങര ക്യാമ്പിലെ പോലീസുകാര്‍ ഉണര്‍ന്നത്. വ്യാഴാഴ്ച രാവിലെ കെ.എ.പി. രണ്ട് ബറ്റാലിയന് സമീപമുള്ള പാടത്തുനിന്ന് ഹവീല്‍ദാര്‍മാരായ അശോക് കുമാറിന്റെയും മോഹന്‍ദാസിന്റെയും മൃതദേഹം കണ്ടെടുക്കുമ്പോള്‍, കണ്ടുനിന്നവരുടെയെല്ലാം കണ്ണുകള്‍ കലങ്ങി...
ബുധനാഴ്ച വൈകുന്നേരം വരെയും അശോക് കുമാറും മോഹന്‍ദാസും പോലീസ് ക്വാര്‍ട്ടേഴ്സിലുണ്ടായിരുന്നു. രാത്രി ഒമ്പതരയോടെയാണ് ഇവരെ കാണാതാവുന്നത്. ഇവര്‍ എവിടേക്ക് പോയെന്നറിയാതെ, സഹപ്രവര്‍ത്തകര്‍ ഫോണ്‍വിളിച്ചും മറ്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന്, വ്യാഴാഴ്ച രാവിലെ ക്യാമ്പിലെ സേനാംഗങ്ങള്‍ ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് കൃഷി ആരംഭിക്കാനിരിക്കുന്ന പാടത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
നൂറുകണക്കിന് പോലീസുകാരും ഉന്നത ഉദ്യോഗസ്ഥരുമാണ് സംഭവമറിഞ്ഞ് സ്ഥലത്തെത്തിയത്. വിവരമറിഞ്ഞ് നാട്ടുകാരും പാടത്ത് തടിച്ചുകൂടിയിരുന്നു. വിവരമറിഞ്ഞ് രണ്ടുപോലീസുകാരുടെയും ബന്ധുക്കളില്‍ ചിലരും സ്ഥലത്തെത്തി. മൃതദേഹങ്ങള്‍ കിടന്നിരുന്ന ഭാഗത്ത് സീല്‍ചെയ്ത് റിബ്ബണ്‍കെട്ടി പോലീസ് ആളുകളെ നിയന്ത്രിച്ചിരുന്നു. പിന്നീട് പാടത്തും സമീപത്തെ പറമ്പുകളിലും തെളിവുകള്‍ക്കായുള്ള തിരച്ചിലും നടത്തി. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ, മൃതദേഹം ആംബുലന്‍സില്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ മരവിച്ചുനില്ക്കുകയായിരുന്നു സഹപ്രവര്‍ത്തകര്‍.
Content Highlights: Two cops found dead in Palakkad, bodies found in field behind police camp
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..