അറസ്റ്റിലായ ഷമീർ, ജസീർ എന്നിവരും കസ്റ്റഡിയിലെടുത്ത കാറും
കണ്ണൂര്‍: ബെംഗളൂരുവില്‍നിന്ന് വില്‍പ്പനയ്ക്കായി എത്തിച്ച എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടുപേര്‍ പിടിയില്‍. കണ്ണൂര്‍ ഉളിയില്‍ സ്വദേശികളായ ജസീര്‍(42), ഷമീര്‍(39) എന്നിവരെയാണ് കണ്ണൂര്‍ റൂറല്‍ ജില്ല പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ഇരിട്ടി പോലീസും ചേര്‍ന്ന് പിടികൂടിയത്.
ഇവരില്‍നിന്ന് പത്തുലക്ഷത്തോളം രൂപ വിലവരുന്ന 300 ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു. പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കണ്ണൂര്‍ റൂറല്‍ ജില്ലയില്‍ പോലീസ് നടത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്നും പോലീസ് പറഞ്ഞു.
ഇരിട്ടി കൂട്ടുപുഴ പാലത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധനയിലാണ് ലഹരിക്കടത്ത് സംഘത്തെ പിടികൂടിയത്. ജസീര്‍ കണ്ണൂര്‍ ജില്ലയിലെ പ്രധാന എം.ഡി.എം.എ. വിതരണക്കാരനാണ്. ബെംഗളൂരുവിലെ നൈജീരിയന്‍ സ്വദേശികളില്‍നിന്ന് മയക്കുമരുന്ന് വാങ്ങി കണ്ണൂരില്‍ വില്‍പ്പന നടത്തുന്നതായിരുന്നു പ്രതികളുടെ രീതി. ഇവരെക്കുറിച്ച് വിവരം ലഭിച്ചതോടെ ലഹരിവിരുദ്ധ സ്ക്വാഡ് ഒരുമാസത്തോളമായി ഇരുവരെയും നിരീക്ഷിച്ചുവരികയായിരുന്നു. തുടര്‍ന്നാണ് കൂട്ടുപുഴയില്വെച്ച് രണ്ടുപേരെയും പിടികൂടിയത്.
Content Highlights: two arrested with mdma drugs in kannur
Also Watch
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..