ജെറീസ്, മഖ്ബൂൽ
കുറ്റ്യാടി: എക്സൈസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞ് പണവും സ്വര്‍ണവും മദ്യവും കവര്‍ന്ന കേസില്‍ രണ്ടുപേര്‍ തൊട്ടില്‍പ്പാലത്ത് പിടിയില്‍. പുതിയങ്ങാടി ഫാത്തിമ മന്‍സിലില്‍ മഖ്ബൂല്‍ (50), അത്തോളി കൊങ്ങന്നൂര്‍ മീത്തല്‍വീട്ടില്‍ ജെറീസ് (35) എന്നിവരാണ് നാദാപുരം ഡിവൈ.എസ്.പി. ടി.പി. ജേക്കബിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഒന്‍പതിന് രാവിലെ പത്തിനാണ് കേസിനാസ്പദമായ സംഭവം. തൊട്ടില്‍പ്പാലം ബിവറേജ് ഷോപ്പില്‍നിന്ന് മദ്യം വാങ്ങിപ്പോവുകയായിരുന്ന കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി സന്തോഷിനെയാണ് തൊട്ടില്‍പ്പാലം പൂക്കാട് റോഡില്‍വെച്ച് മഖ്ബൂലും ജെറീസും വാഹനം തടഞ്ഞ് 5000 രൂപയും മദ്യക്കുപ്പികളും കവര്‍ന്നത്. എക്‌സൈസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തുകയും അളവില്‍ കൂടുതല്‍ മദ്യം കൈവശമുണ്ടെന്ന് പറഞ്ഞ് പിഴ എന്ന രൂപത്തില്‍ പണം കവരുകയായിരുന്നു.
സന്തോഷിന്റെ പരാതിയില്‍ അന്വേഷണം ഊര്‍ജിതമാക്കുന്നതിനിടെ വ്യാഴാഴ്ച രാത്രി കോഴിക്കോട്ടുവെച്ചാണ് പ്രതികള്‍ പിടിയിലായത്. തൊട്ടില്‍പ്പാലത്തെത്തിച്ച പ്രതികളെ അറസ്റ്റ് രേഖപ്പെടുത്തി പേരാമ്പ്ര കോടതില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അതേസമയം, പ്രതികളുടെപേരില്‍ സമാനമായ കേസ് കുറ്റ്യാടിസ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മദ്യം വാങ്ങിപ്പോവുകയായിരുന്ന മുള്ളമ്പത്ത് പൊയില്‍ കുഞ്ഞിക്കണ്ണന്റെ വാഹനം തളീക്കര ഓത്യോട്ട് തടഞ്ഞുനിര്‍ത്തി അരപ്പവന്‍ സ്വര്‍ണവും 27,000 രൂപ കവര്‍ന്നെന്നുമാണ് കേസ്. പിടിയിലായവരുടെപേരില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നേരത്തേ കേസുള്ളതായും പോലീസ് അറിയിച്ചു. എസ്.സി.പി.ഒ. സദാനന്ദന്‍, കെ. ലതീഷ്, സി.പി.ഒ പി. സബീഷ്, കെ.പി. അനില്‍ കുമാര്‍ എന്നിവരും സ്‌ക്വാഡിലുണ്ടായിരുന്നു.
Content Highlights: two arrested in robbery case
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..