Photo: Screengrab
കൊച്ചി: ആലുവയിൽ യുവാക്കളെ നടുറോഡിൽ ക്രൂരമായി മർദിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കാറും ഓട്ടോറിക്ഷയും തമ്മിൽ ഉരസിയതിനെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മൂന്നുപേർ ചേർന്ന് രണ്ടു യുവാക്കളെ ക്രൂരമായി മർദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യപ്രതികളായ വിഷ്ണു, ടിബിൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആലുവ മാർക്കറ്റ് റോഡിന് സമീപത്ത് ഇന്നലെയായിരുന്നു സംഭവം. ഏലൂക്കര സ്വദേശി നഫീസിനേയും സുഹൃത്ത് ബിലാലിനേയും ഓട്ടോറിക്ഷ ഡ്രൈവറും സംഘവും ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. നടുറോഡിൽ കല്ലും വടിയും കൊണ്ടായിരുന്നു മർദനം. സമീപത്ത് കൂടിയവർ ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വീണ്ടും മർദനം തുടരുകയായിരുന്നു.
കാറിൽ ഓട്ടോറിക്ഷ ഉരസിയതിന് ശേഷം ഓട്ടോറിക്ഷ നിർത്താതെ പോകുകയായിരുന്നു. ഇത് ചോദ്യം ചെയ്തതാണ് മർദ്ദനത്തിന് ഇടയാക്കിയത്. ഓട്ടോറിക്ഷയിൽ നിന്ന് ചാടിയിറങ്ങി വന്ന മൂന്നുപേരും ചേർന്ന് യുവാക്കളെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അതേസമയം ഇവരോടൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മറ്റ് നിരവധി കേസുകളിലെ പ്രതികളാണ് പിടിയിലായവരെന്നാണ് വിവരം.
Content Highlights: two arrested attacked in aluva


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..