നടിയെ ആക്രമിച്ച കേസ്: വിവോ ഫോണ്‍ ആരുടേത് ? ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണം - കോടതി


1 min read
Read later
Print
Share

'തനിക്കിത് കാണണമെന്ന് യാതൊരു ഉദ്ദേശവുമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്'

പ്രതീകാത്മക ചിത്രം| ഫോട്ടോ: എ.എഫ്.പി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തണമെന്ന് വിചാരണക്കോടതിയുടെ നിര്‍ദേശം. ജിയോ സിമ്മുള്ള വിവോ ഫോണ്‍ ആരുടേതാണെന്ന് ജഡ്ജി ചോദിച്ചു. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കാണണമെന്ന് തനിക്ക് പ്രത്യേക താല്പര്യമില്ല. തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശമുണ്ടോയെന്നും വിചാരണക്കോടതി ജഡ്ജി അന്വേഷണസംഘത്തോട് ചോദിച്ചു.

വിചാരണക്കോടതിയില്‍ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണസംഘം സമര്‍പ്പിച്ചിരുന്നു. ഇത് പരിഗണിക്കവേയാണ്, കോടതിയുടെ കൈവശം ഇരിക്കുന്ന മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടവരെ കണ്ടെത്തേണ്ടതുണ്ടെന്ന് വിചാരണക്കോടതി നിര്‍ദേശിച്ചത്. ജിയോ സിമ്മുള്ള വിവോ ഫോണില്‍ ദൃശ്യങ്ങള്‍ കണ്ടത് ആരാണെന്ന് കണ്ടെത്തേണ്ടതുണ്ട്.

പ്രോസിക്യൂഷനും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും മാത്രമാണ് ഇത് സൂക്ഷിച്ചിരുന്നതിന്റെ ഉത്തരവാദിത്വം വഹിച്ചിരുന്നത്. തനിക്കിത് കാണണമെന്ന് യാതൊരു ഉദ്ദേശവുമില്ല. നാല് തവണ അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോഴും ബിഗ് നോ പറയുകയാണ് ചെയ്തത്. മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ കണ്ടതിന്റെ പേരില്‍, അല്ലെങ്കില്‍ ഹാഷ് വാല്യൂ മാറിയതിന്റെ പേരില്‍ ആരെയും സംശയത്തിന്റെ മുനയില്‍ നിര്‍ത്തേണ്ടതില്ലെന്നും വിചാരണക്കോടതി ജഡ്ജി വ്യക്തമാക്കി.

അതേസമയം കേസ് പരിഗണിക്കുന്നതിനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി. അന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നുള്ള പ്രോസിക്യൂഷന്റെ ആവശ്യം ഉള്‍പ്പെടെ തിങ്കളാഴ്ചയാണ് ഹൈാക്കോടതി പരിഗണിക്കുന്നത്. ഈ സാഹചര്യത്തിലാണ് കേസ് പരിഗണിക്കുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.

Content Highlights: Trial court on actress attack case visuals leak

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rape

1 min

15-കാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനമ്മയുടെ പിതാവിന് ജീവപര്യന്തം, കൂട്ടുനിന്ന ഭാര്യയ്ക്കും ശിക്ഷ

Sep 24, 2023


rajasthan boy murder

1 min

അമ്മയ്‌ക്കൊപ്പം കാമുകനും വീട്ടിൽ, എല്ലാംകണ്ട മകനെ കൊന്ന് കുഴിച്ചിട്ടു; രണ്ടുവര്‍ഷത്തിന് ശേഷം പിടിയിൽ

Sep 23, 2023


thrissur kattoor school girl death

1 min

രണ്ടുദിവസം മുമ്പ് കാണാതായ പ്ലസ് വൺ വിദ്യാര്‍ഥിനി കിണറ്റില്‍ മരിച്ചനിലയിൽ; സംഭവം തൃശ്ശൂരിൽ

Sep 24, 2023


Most Commented