പ്രതി ഡിനോൺ | Photo: Screengrab/ Mathrubhumi News
ചേര്‍പ്പ്: തൃശ്ശൂര്‍ ചേര്‍പ്പിലെ സദാചാരക്കൊലയില്‍ ഒരു പ്രതി കൂടി അറസ്റ്റില്‍. കോട്ടം സ്വദേശി ഡിനോണാണ് അറസ്റ്റിലായത്. കോട്ടയത്തു നിന്ന് തൃശ്ശൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് പിടികൂടുകയായിരുന്നു.
ഡിനോണുള്‍പ്പടെയുള്ള പ്രതികള്‍ക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. നാലു പ്രതികളെ പോലീസ് ഉത്തരാഖണ്ഡില്‍ നിന്ന് പിടികൂടി. ഇവരെ തിങ്കളാഴ്ച തൃശ്ശൂരിലേക്കെത്തിച്ചു. കേസിലെ ഒന്നാം പ്രതി രാഹുലുള്‍പ്പടെ നാലു പേര്‍ കൂടി പിടിയിലാകാനുണ്ട്. പ്രതികളെ കൊലപാതകം നടന്ന തിരുവാണിക്കാവ് ക്ഷേത്രത്തിനു സമീപത്തേക്ക് എത്തിച്ച് തെളിവെടുപ്പ് നടത്തി.
ഫെബ്രുവരി 18-ന് രാത്രി ചേര്‍പ്പ് തിരുവാണിക്കാവില്‍വെച്ചാണ് ബസ് ഡ്രൈവറായ സഹറി(32)നെ എട്ടംഗസംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. സുഹൃത്തിനെ കാണാനെത്തിയ യുവാവിനെ പ്രതികള്‍ വീട്ടില്‍നിന്ന് വിളിച്ചിറക്കി മണിക്കൂറുകളോളം മര്‍ദിക്കുകയായിരുന്നു. ഗുരുതരപരിക്കേറ്റ് 17 ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ സഹര്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴാം തീയതി മരിച്ചു.
Content Highlights: thrissur cherppu moral policing murder case one accused caught
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..