സാജൻ, മെർലിൻ, ബെന്നി
വിഴിഞ്ഞം: ബന്ധുവിൽനിന്നു കടം വാങ്ങിയ പണം തിരികെനൽകാൻ വൈകിയതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെ യുവാവിനു കുത്തേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പള്ളിത്തുറ നെഹ്രു ജങ്ഷൻ മണക്കാട്ടുവിളാകം വീട്ടിൽ സാജൻ(32), വിഴിഞ്ഞം കരയടിവിള കരിങ്കൽ വിളാകം വീട് സ്വദേശി മെർലിൻ(27), വിഴിഞ്ഞം കടയ്ക്കുളം കോളനി സ്വദേശി ബെന്നി(24) എന്നിവരെ വിഴിഞ്ഞം പോലീസ് അറസ്റ്റുചെയ്തു.
വിഴിഞ്ഞം കോട്ടപ്പുറം സ്വദേശിയായ ഷിജുവിനെയാണ് കഴിഞ്ഞമാസം മുപ്പതിന് വിഴിഞ്ഞം ഫിഷ്‌ലാൻഡിനു സമീപത്തുവച്ച് കുത്തിപ്പരിക്കേൽപ്പിച്ചത്. പ്രതികളിലൊരാളായ സാജന്റെ ബന്ധുവിൽനിന്ന് ഷിജു 50,000 രൂപ കടം വാങ്ങിയിരുന്നു. ഇത് തിരികെ കൊടുക്കാൻ വൈകിയിരുന്നു. ഇക്കാര്യം സംസാരിക്കാനായി ഷിജുവിനെ വിഴിഞ്ഞം ഫിഷ്‌ലാൻഡിലേക്ക് സാജൻ വിളിച്ചുവരുത്തുകയായിരുന്നു. അവിടെയെത്തിയ ഷിജുവുമായി, സാജൻ വഴക്കുണ്ടാക്കുകയും തുടർന്ന് കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് വിഴിഞ്ഞം പോലീസ് പറയുന്നത്.
ഷിജുവിനു കഴുത്തിലും തലയിലും മുതുകിലും വയറിലും കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഷിജു ആശുപത്രിയിലാണ്. പ്രതികൾക്കെതിരേ വധശ്രമത്തിനാണ് കേസെടുത്തത്. ഇവരെ കോടതി റിമാൻഡ് ചെയ്തു. വിഴിഞ്ഞം എസ്.എച്ച്.ഒ. പ്രജീഷ് ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
Content Highlights: three people arrested in the case of stabbing a youth
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..